സ്റ്റേഡിയം മാലിന്യക്കൂന്പാരം : നഗരസഭയ്ക്കെതിരെ ബിജെപി
Wednesday, June 26, 2024 4:55 AM IST
മൂവാറ്റുപുഴ: മാലിന്യക്കൂന്പാരമായി മാറിയ മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയം ശുചീകരിക്കാത്തതിൽ നഗരസഭയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. ലക്ഷങ്ങൾ വാടക വാങ്ങി വിവിധ മേളകൾക്ക് സ്ഥലം വിട്ടുനൽകുന്ന നഗരസഭ തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രാധാന്യം നൽകുന്നില്ലെന്ന ആരോപണവുമായാണ് ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

ഒന്നരമാസം മുന്പ് നഗരസഭ സ്റ്റേഡിയത്തിൽ നടന്ന മൂവാറ്റുപുഴ ഫെസ്റ്റിന്‍റെ നടത്തിപ്പുകാർ ഉപേക്ഷിച്ച് പോയ മാലിന്യങ്ങൾ ഇതുവരെയും നീക്കം ചെയ്തിട്ടില്ല. സ്റ്റേഡിയത്തോട് ചേർന്നുള്ള വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലത്താണ് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. മേളയുടെ നടത്തിപ്പുകാർ മാലിന്യം നിക്ഷേപിക്കുന്നതിനായി തീർത്ത കുഴിയും പൊതുജനങ്ങൾക്ക് ഇപ്പോൾ ഭീഷണിയായി.


ഒന്നരയാൾ താഴ്ചയിലെടുത്തിരിക്കുന്ന കുഴി ശ്രദ്ധയിൽ പെടാതെയെത്തുന്നവർക്ക് അപകടം സംഭവിക്കാനും സാധ്യതയേറെയാണെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്‍റ് അരുണ്‍ പി. മോഹൻ പറഞ്ഞു. പ്രദേശത്ത് തളംകെട്ടികിടക്കുന്ന മലിനജലം മഴപെയ്യുന്നതോടെ ഒഴുകി ആയിരക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിനും മറ്റുമായി ആശ്രയിക്കുന്ന മൂവാറ്റുപുഴയാറിലേക്കാണ് പതിക്കുന്നത്.

ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി നഗരസഭ എത്രയും വേഗം സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.