ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ അതിരുകല്ലിടുന്നതു സംബന്ധിച്ച് തർക്കം; സർവേ ജോലികൾ ഒന്നിനുമുന്പ് തീർക്കും
Thursday, June 27, 2024 4:19 AM IST
കൊടുമൺ: ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിൽ റവന്യു അധികൃതർ റോഡ് പുറമ്പോക്ക് അളക്കുന്നതിനിടെ തർക്കവും ആത്മഹത്യാ ഭീഷണിയും. കൊടുമൺ വാഴവിള പാലം മുതൽ റോഡ് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്ന ജോലികൾ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്.

എന്നാൽ പുറമ്പോക്ക് പ്രദേശത്തു മാത്രം അതിര് കല്ലിടുന്നതാണ് തർക്കത്തിനു കാരണമായത്. . മാർക്കറ്റിന് സമീപത്തായി റോഡരി‌കിനോടു ചേർന്ന് മൂന്ന് കുടുംബങ്ങൾ താമസമുണ്ട്. ഈ ഭാഗത്ത് അളന്ന് തിട്ടപ്പെടുത്തിയ ശേഷം കല്ലിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് കുടുംബങ്ങൾ തർക്കമുന്നയിച്ചത്. കല്ലിടുന്നത് വീട്ടുകാർ തടയുകയും ചെയ്തു.

ആദ്യം അളവ് തുടങ്ങിയ വാഴവിള പാലംഭാഗം മുതൽ കല്ലിടണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനുശേഷം തങ്ങൾ താമസിക്കുന്ന ഭാഗത്ത് കല്ലിട്ടാൽ മതിയെന്നും പറഞ്ഞ് ബഹളമായി. പോലീസും സ്ഥലത്തെത്തിയിരുന്നു.

വീട്ടുകാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെങ്കിലും വീണ്ടും വീട്ടുകാർ ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. ഇതോടെ ഈ ഭാഗത്ത് കല്ലിടുന്നത് തൽക്കാലം നിർത്തിവച്ചു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിൻ്റെ ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ളക്സിൻ്റെ മുന്നിൽ ഓടയുടെ മുന്നിൽ അലൈൻമെൻ്റ മാറ്റിയെന്നാരോപിച്ച് കോൺഗ്രസും ബി ജെപിയും പ്രതിഷേധവുമായി എത്തിയതോടെയാണ് കൊടുമണ്ണിലെ റോഡ് പുറമ്പോക്ക് അളക്കണമെന്ന നിർദേശമുണ്ടായത്. മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫും ഇതു സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിരുന്നു. ‌

ഇതിനിടെ ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സര്‍വേ ജോലികള്‍, കല്ലുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ എന്നിവ ജൂലൈ ഒന്നിന് മുന്‍പായി പൂര്‍ത്തിയാക്കുന്നതിന് തീരമാനമായി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്‍റെ ആവശ്യാനുസരണം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

കെആര്‍എഫ്ബി ചീഫ് എൻജിനിയര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെടുന്നതിനും തീരുമാമായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു. ഏഴംകുളം - കൈപ്പട്ടൂര്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കെആര്‍എഫ്ബി പ്രോജക്ട് ഡയറക്ടര്‍ അശോക് കുമാര്‍, കെആര്‍എഫ്ബി പദ്ധതി ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ, എക്‌സിക്യൂട്ടീവ് എൻജിനിയർ ദീപ, മറ്റ് ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ‌