കടുവാഭീഷണിയിൽ ളാഹ എസ്റ്റേറ്റ്
Saturday, June 29, 2024 4:11 AM IST
പെരുനാട്: കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഭീതിയിലാണ് ളാഹ എസ്റ്റേറ്റ്. എസ്റ്റേറ്റിനോടു ചേർന്ന പെരുമൺ കോളനി നിവാസികളാണ് ഏറെ ആശങ്കയിലായത്. അഞ്ച് കുടുംബങ്ങളിലായി 20 ആളുകളാണ് ലയത്തിലുള്ളത്. ഇവരുടെ കൺമുന്പിലാണ് കഴിഞ്ഞദിവസം രാത്രി കടുവ എത്തിയത്.

പശുക്കുട്ടിയെ കൊന്ന കടുവ അതിനെ എടുത്തുകൊണ്ടുപോകുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി ശോഭന പുതുക്കട ഭാഗത്ത് കടുവയെ നേരിൽ കണ്ടതോടെ ഭീതി ഇരട്ടിച്ചു.

കടുവയെ നിരീക്ഷിക്കാനായി വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും ഇതിൽ ഒന്നും പതിഞ്ഞിട്ടില്ല. കാൽപാദങ്ങളുടെ അടയാളങ്ങളും ലഭിക്കാത്തതിനാൽ സ്ഥിരീകരണം നൽകാനാകുന്നില്ലെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ പ്രദേശവാസികളുടെ ഭീതി വർധിച്ചിരിക്കുകയാണ്. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാവശ്യമാണ് പ്രദേശവാസികൾക്കുള്ളത്.

ളാഹ എസ്റ്റേറ്റിൽ നിരവധി ടാപ്പിംഗ് തൊഴിലാളികളാണ് രാവിലെ ജോലിക്കെത്തുന്നത്. പുലർച്ചെയാണ് ഇവരെല്ലാവരും എത്തുന്നത്. സ്ത്രീകളടക്കം ജോലിയെടുക്കുന്ന സ്ഥലമാണിത്. ശബരിമല പാതയോടു ചേർന്ന പ്രദേശം കൂടിയാണ്. സമീപ പ്രദേശങ്ങളെല്ലാം ജനവാസ മേഖലകളുമാണ്.

കോളനിയോടു ചേർന്ന പ്രദേശത്ത് പശുക്കളെ മേയാൻ വിടുന്നുണ്ട്. ഇവയെ പിടികൂടാനായി പ്രദേശത്തു കടുവ തങ്ങാനുള്ള സാധ്യതയും ഉള്ളതായി പറയുന്നു. എസ്റ്റേറ്റിനോടു ചേർന്ന പ്രദേശങ്ങൾ കാടുപിടിച്ചു കിടക്കുകയുമാണ്.

കാട് തെളിക്കാനുള്ള നിർദേശം വനപാലകരും പഞ്ചായത്തും നൽകിയിട്ടുണ്ട്.