കൊടുമണ്ണിലെ വിവാദ ഓടനിർമാണം പുനരാരംഭിച്ചു; പണികൾ തടഞ്ഞ് കോൺഗ്രസ്, സംഘർഷം
Saturday, June 29, 2024 4:11 AM IST
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൊടുമൺ സ്റ്റേഡിയത്തിന് എതിർവശത്തെ തർക്കസ്ഥലത്ത് പണികൾ ആരംഭിച്ചതു വീണ്ടും സംഘർഷത്തിന് ഇടയാക്കി. തർക്കസ്ഥലത്തെ ഓടനിർമാണം തത്കാലം ഒഴിവാക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെയും സ്ഥലം എംഎൽഎയുടെയും നിർദേശം മറികടന്നു നിർമാണം ആരംഭിച്ചതിനെതിരേ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

നിർമാണം തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ പോലീസ്അറസ്റ്റ്ചെയ്തു നീക്കി. ഇതിനിടെ പണികൾക്കു പിന്തുണയുമായി ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനും ഇടയാക്കി.

മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഡോ. ജോർജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലെ തർക്കത്തിലുള്ള ഓടയുടെ പണികൾ ഒഴിച്ച് ബാക്കി ഭാഗത്തെ പണികൾ നടത്താനാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചത്.

ഇതിന്‍റെ ഭാഗമായി റോഡിന്‍റെ പുറന്പോക്ക് സ്ഥലം കൃത്യമായി അളന്നു രേഖപ്പെടുത്താനും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനു വിപരീതമായി തർക്ക സ്ഥലത്ത് ഇന്നലെ രാവിലെ പണികൾ ആരംഭിച്ചതാണ് വീണ്ടും സംഘർഷത്തിന് ഇടയാക്കിയത്.

കോൺഗ്രസിന്‍റെ കൊടികൾ നീക്കി

ഓടയുടെ അലൈൻമെന്‍റ് മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേരത്തെ സ്ഥാപിച്ച കൊടി പോലീസിന്‍റെ നേതൃത്വത്തിൽ എടുത്തുമാറ്റിയാണ് പണികൾ പുനരാരംഭിക്കാൻ ശ്രമമുണ്ടായത്. ഇതറിഞ്ഞ കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.

കൊടി മാറ്റിയത് കോൺഗ്രസുകാർ ചോദ്യം ചെയ്തുകൊണ്ടു പണി തടഞ്ഞു. പണി തടഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്നു പോലീസ് പറഞ്ഞെങ്കിലുംനേതാക്കൾ പ്രതിഷേധം ശക്തമാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെയും നിയോഗിച്ചിരുന്നു.

ഓടയുടെ അലൈൻമെന്‍റ് മാറ്റി പണികൾ നടത്താൻഅനുവദിക്കില്ലെന്നു കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധം കനത്തതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഈ സമയം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. കോൺഗ്രസ് വികസനത്തിനെതിര് നിൽക്കുയാണെന്നു ഡിവൈഎഫ്ഐ ആരോപിച്ചു.

കെആർഎഫ്ബി ചീഫ് എൻജിനിയറുടെ സന്ദർശനവും മാറ്റി

ഓടനിർമാണത്തിൽ തർക്കം നിലനിൽക്കുന്ന ഭാഗം കേരള റോഡ്ഫണ്ട് (കെആർഎഫ്ബി) ചീഫ് എൻജിനിയർ വെള്ളിയാഴ്ച സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത് . എന്നാൽ നിർമാണം ആരംഭിക്കാനുള്ള തീരുമാനമുണ്ടായതോടെ എൻജിനിയറുടെ സന്ദർശനം മാറ്റുകയായിരുന്നുവെന്നു പറയുന്നു.

റോഡിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗതീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിക്കുമെന്നറിയിച്ചത്.

പാർട്ടി ഇടപെട്ടു, പഞ്ചായത്ത് പ്രസിഡന്‍റ് നിശബ്ദനായി

കൊടുമൺ സ്റ്റേഡിയത്തിന് എതിർവശത്തായി ഓടയുടെ അലൈൻമെന്‍റിൽ മാറ്റമുണ്ടെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് സിപിഎം ജില്ലാ കമ്മിറ്റിയംഗംകൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരനാണ്.

അലൈൻമെന്‍റ് മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിനെ പരസ്യമായി വിമർശിച്ചു രംഗത്തുവന്ന കെ.കെ. ശ്രീധരന്‍റെ നിലപാട് അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തയാറായില്ല. സിപിഎം നേതൃത്വത്തിൽ കൊടുമണ്ണിൽ വിശദീകരണയോഗം നടത്തി ശ്രീധരന്‍റെ നിലപാട് തിരുത്തിച്ചു.

ഇതോടെയാണ് വിവാദസ്ഥലത്തെ നിർമാണം വൈകിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കും സിപിഎം എത്തിയത്. അലൈൻമെന്‍റുമായി ബന്ധപ്പെട്ടും നിർമാണം തടസപ്പെട്ടതിലും സ്ഥലം എംഎൽഎകൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും അതൃപ്തിയുണ്ടായിരുന്നു. മന്ത്രിതല ചർച്ചയിൽ അദ്ദേഹം ഇതു വ്യക്തമാക്കുകയും ചെയ്തതാണ്.

നിലവിൽ പണി നടത്തുന്ന അലൈന്‍മെന്‍റില്‍ അപാകം ഉണ്ടെങ്കില്‍ മാറ്റിയെടുക്കണമെന്നും റോഡിന്‍റെ വീതി മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ തന്നെ വേണമെന്നും മന്ത്രിയുടെ ഭർത്താവിന്‍റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ വളവ് ഒഴിവാക്കണമെന്നുമായിരുന്നു കോൺഗ്രസിന്‍റെയും ബിജെപിയുടെയും ആവശ്യം. ഇതു പരിഗണിക്കാതെ ഓട വളച്ചുതന്നെ പണിയാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

സിപിഐ ലോക്കൽ കമ്മിറ്റിയും ഓടയുടെ അലൈൻമെന്‍റ് മാറ്റത്തെ എതിർത്തിരുന്നു. റോഡ് അലൈന്‍മെന്‍റ് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് റോഡ് പുറമ്പോക്ക് സ്ഥലങ്ങളും അളന്നു തിട്ടപ്പെടുത്തൽ നടന്നു വരികയാണ്. മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത്. പിന്നീട് കോൺഗ്രസും പരാതിയുമായി എത്തിയിരുന്നു.

പ്രതിഷേധ മാർച്ച് ഇന്ന്

ഓട നിർമാണം തടഞ്ഞ കോൺഗ്രസ് നേതാക്കളെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ പത്തിന് കൊടുമണ്ണിൽ മാർച്ചും പ്രതിഷേധയോഗവും നടത്തുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൊടുമൺ സ്റ്റേഡിയത്തിന് എതിർവശത്ത് ഓടനിർമാണം നടക്കുന്ന സ്ഥലത്തേക്ക് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധിച്ചു മാർച്ച് നടത്തുമെന്നു മണ്ഡലം പ്രസിഡന്‍റ് അനിൽ കൊച്ചുമൂഴിക്കൽ അറിയിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സക്കറിയ വർഗീസ്, മണ്ഡലം പ്രസിഡന്‍റ് അനിൽ കൊച്ചുമൂഴിക്കൽ, എ.ജി. ശ്രീകുമാർ, എ. വിജയൻ നായർ, ബിജു ഫിലിപ്പ് , അജികുമാർ രണ്ടാംകുറ്റി, ജിതേഷ്കുമാർ, മൂല്ലൂർ സുരേഷ്, ജോസ് പള്ളിവാതുക്കൽ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

വിവരമറിഞ്ഞ് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.