അടൂരിൽ പോക്സോ കേസ് പ്രതിക്ക് 24.5 വർഷം കഠിനതടവും പിഴയും
Saturday, June 29, 2024 4:11 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 24.5 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. അതിജീവിതയുടെ സമീപവാസിയായ അന്പത്താറുകാരനെയാണ് അടൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

കുട്ടിയുടെ വീട്ടിൽ അമിതസ്വാതന്ത്ര്യം ഉണ്ടായിരുന്ന ഇയാൾ 2012 ഡിസംബർ 27ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടിയുടെ കൈകാലുകൾ ബന്ധിച്ച് ലൈംഗികാതിക്രമങ്ങൾക്കു വിധേയമാക്കിയത്.

വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. വീണ്ടും അതിക്രമമുണ്ടായേക്കുമെന്ന് ഭയന്ന പെൺകുട്ടി ക്ലാസിൽ കൂട്ടുകാരോടു വിവരം വെളിപ്പെടുത്തുകയായിരുന്നു.

ഏനാത്ത് എസ്എച്ച്ഒ ആയിരുന്ന മനോജ് കുമാറാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ കോടതിയിൽ ഹാജരായി.