യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കു ജീവപര്യന്തം തടവും പിഴയും
Sunday, June 30, 2024 4:02 AM IST
പത്തനംതിട്ട: യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. മലയാലപ്പുഴ ഏറം മുണ്ടക്കല്‍ ചെറിയത്ത് മേമുറിയില്‍ വീട്ടില്‍ പ്രസന്നനെയാണ് (56) പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്.

2010 സെപ്റ്റംബര്‍ 19ന് മലയാലപ്പുഴ കടുവാക്കുഴിയില്‍ സുരേഷ് കുമാര്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ശിക്ഷ. കേസില്‍ ഒന്നാം പ്രതി മലയാലപ്പുഴ ഏറം മുണ്ടക്കല്‍ മുരുപ്പേല്‍ വീട്ടില്‍ സോമനാഥന്‍ വിചാരണയ്ക്ക് മുമ്പ് ജീവനൊടുക്കിയിരുന്നു.

രണ്ടാം പ്രതിയായ പ്രസന്നന്‍ കൊലപാതകത്തിനു വേണ്ട സഹായം ചെയ്തുകൊടുത്തതായി കണ്ടെത്തി പ്രേരണക്കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക സുരേഷിന്‍റെ ഭാര്യക്കു നഷ്ടപരിഹാരമായി നല്‍കണം, പിഴയടച്ചില്ലെങ്കില്‍ ആറു മാസത്തെ കഠിനതടവുകൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പ്രസന്നന്‍റെ സഹോദരിയുടെ വസ്തു ഇയാളുടെ എതിര്‍പ്പ് അവഗണിച്ച് സുരേഷ് വാങ്ങുകയും അവിടെ വീടുവയ്ക്കുകയും ചെയ്തതിന്‍റെ പേരില്‍, സുരേഷിന്‍റെ അച്ഛന്‍ സുകുമാരനെ ബന്ധുക്കളായ പ്രതികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചു. ഇതുകണ്ട് സുരേഷ് തടസം പിടിച്ചപ്പോള്‍ സോമനാഥന്‍ അരയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുത്തേറ്റ് ഓടിപ്പോയ സുരേഷ് കുഴഞ്ഞുവീണു മരിച്ചു.

പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.എ. വിദ്യാധരനാണ് കേസന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ് ഹാജരായി. ചെറുപ്പത്തില്‍ വിധവയാകേണ്ടിവന്ന യുവതിയുടെയും അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞിന്‍റെയും സ്ഥിതി ബോധ്യപ്പെട്ട കോടതി, ഇരുവര്‍ക്കും 10 വര്‍ഷത്തോളം അനാഥലയത്തില്‍ കഴിയേണ്ടിവന്ന സാഹചര്യം മുഖവിലയ്ക്കെടുക്കുകയും ചെയ്തു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കിലും ജീവപര്യന്തം തടവ് നീതി നടപ്പാക്കുന്നതില്‍ പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി.