എട്ടുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിക്ക് ജീവപര്യന്തം തടവ്
Saturday, June 29, 2024 4:11 AM IST
പത്തനംതിട്ട: എട്ടുവയസുകാരിയും മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. വള്ളിക്കോട് മാമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ ശശികുമാറിനെയാണ് (58) പത്തനംതിട്ട പോക്സോ സ്പെഷൽ കോടതി ജീവപര്യന്തം കഠിന തടവിനും 2.20 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസിന്‍റേതാണ് വിധി.

2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെട്ടിടനിർമാണ തൊഴിലാളിയായ ശശികുമാർ മുന്പു ജോലി ചെയ്തിരുന്ന വീടിനു മുൻപിലൂടെ നടന്നു പോയപ്പോൾ കുട്ടി മുറ്റത്തുനിന്നു കളിക്കുന്നത് കാണുകയായിരുന്നു.

വീടിനെപ്പറ്റി നന്നായി അറിയാവുന്ന ഇയാൾ അവിടെ പെൺകുട്ടിയുടെ മുത്തശി മാത്രമേയുള്ളൂവെന്നു മനസിലാക്കി വീടിന്‍റെ പരിസരത്ത് നിൽക്കുകയും പെൺകുട്ടി വീടിനുള്ളിലേക്ക് കയറിയപ്പോൾ അടുക്കളവശത്തുകൂടി അകത്ത് പ്രവേശിക്കുകയും ചെയ്തു. പിന്നാലെ മുറിയിലെത്തിയ ഇയാൾ, കുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയുമായിരുന്നു.

തുടർന്ന് യാതൊരു ഭാവഭേദവും കൂടാതെ ഇയാൾ വീടിന് പുറത്തിറങ്ങി നിൽക്കുകയും പുറത്തേക്കു പോയ മാതാവ് തിരികെ വന്നപ്പോൾ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി മാതാവിനോടു വിവരം പറഞ്ഞതായി മനസിലാക്കിയ ഇയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. മാതാവ് പത്തനംതിട്ട വനിതാ പോലീസിൽ വിവരമറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായ കേസിന്‍റെ അന്വേഷണച്ചുമതല പത്തനംതിട്ട വനിതാ പോലീസ് ഇൻസ്പെക്ടർ എസ്‌സിപിഒ ഹസീന പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതി ശിഷ്ടകാലം മുഴവൻ തടവുശിക്ഷ അനുഭവിക്കണമെന്നു വിധിയിൽ പ്രത്യേക പരാമർശവുമുണ്ട്.