മകളെ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 98 വര്‍ഷം കഠിനതടവും പിഴയും
Sunday, June 30, 2024 3:56 AM IST
പത്തനംതിട്ട: സ്വന്തം മകള്‍ക്ക് പതിനൊന്ന് വയസായ നാള്‍ മുതല്‍ സെക്‌സ് വീഡിയോകള്‍ മൊബൈലില്‍ കാണിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ മാന്നാര്‍ സ്വദേശിയായ അമ്പതുകാരനെ പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് 98 വര്‍ഷം കഠിന തടവും 5.25 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു.

പിഴ ഒടുക്കാതിരുന്നാല്‍ അഞ്ചു വര്‍ഷ അധിക കഠിനതടവും ശിക്ഷ വിധിച്ചു. പ്രതി സ്വന്തം മകള്‍ക്ക് 11 വയസു പൂര്‍ത്തിയായ 2019 മുതല്‍ 2022 കാലയളവുവരെ വിവിധ സമയങ്ങളില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആരോടെങ്കിലും പറഞ്ഞാല്‍ പ്രതിയോടൊപ്പം കുട്ടിയും അഴിക്കുള്ളിലാകുമെന്നു പറഞ്ഞ് ഭയപ്പെടുത്തിയുമാണ് പീഡനങ്ങള്‍ക്കിരയാക്കിയതെന്നു പറയുന്നു. സ്വന്തം വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം.

2022 ലെ ഒരു ദിവസം അയല്‍വാസിയായ വീട്ടമ്മ സംഭവം നേരിട്ട് കാണുവാനിടയായതാണ് മാതാവിനെ അറിയിക്കുന്നതിനും വിവരം പോലീസിലെത്തിക്കുന്നതിനും ഇടയായത്. പ്രതി മുന്‍പ് വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് പെണ്‍കുട്ടിയുടെ മാതാവിനെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യ വിവാഹത്തിൽ ഇയാള്‍ക്കു മൂന്ന് കുട്ടികളുണ്ട്. രണ്ടാം വിവാഹത്തിലെ രണ്ടു കുട്ടികളില്‍ മൂത്ത കുട്ടിയാണ് പീഡനത്തിനിരയായത്.

കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് പെണ്‍കുട്ടി എല്ലാ വിവരങ്ങളും പറയാന്‍ തയാറാകാതിരുന്നതും തുടര്‍ന്ന് കൗണ്‍സിലിംഗിലൂടെയും മെഡിക്കല്‍ പരിശോധനയിലൂടെയും ഗൗരവതര ലൈംഗിക പീഡനം വെളിവായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് തുടര്‍ കൗണ്‍സലിംഗ് നല്‍കുകയും ലൈംഗികാതിക്രമ വിവരങ്ങള്‍ പോലീസ് മുമ്പാകെ പൂര്‍ണമായി വെളിപ്പെടുത്തുകയുമായിരുന്നു.

പിതാവിന്‍റെ പീഡനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത് റാന്നി പോലീസ് സബ് ഇന്‍സ്‌പെക്ടറായ സായ് സേനനും പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. സുരേഷും ചേര്‍ന്നാണ്. പിഴ ശിക്ഷ വിധിച്ച തുക പ്രതിയില്‍നിന്നും പെണ്‍കുട്ടിക്ക് ഈടാക്കി നല്‍കണമെന്നും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.