പിണറായി വിജയനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ച സിപിഎം നേതാവിനെ തരംതാഴ്ത്തി
Sunday, June 30, 2024 3:56 AM IST
പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെ വാട്സ്ആപ് ഗ്രൂപ്പിലൂടെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം പ്രാദേശിക നേതാവായ അഭിഭാഷകനെ പാര്‍ട്ടി തരംതാഴ്ത്തി. പത്തനംതിട്ട കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും സിപിഎം പന്തളം ഏരിയ കമ്മിറ്റി അംഗവുമായ ബി. ബിന്നിയെയാണ് പന്തളം ഏരിയ കമ്മിറ്റി തരംതാഴ്ത്തിയത്.

ബ്രാഞ്ച് കമ്മിറ്റി മുതല്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎമ്മിനുണ്ടായ പരാജയത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യശൈലിയുമായി ബന്ധപ്പെടുത്തി സിപിഎം പന്തളം ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പില്‍ ബിന്നി ശബ്ദ സന്ദേശം അയച്ചിരുന്നു.

പിണറായിയുടെ നിലപാടുകള്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നു മുന്നറിയിപ്പ് നല്‍കുകയും ഏകാധിപതികളായ ഭരണാധികാരികള്‍ നിലംപതിച്ച കഥ സൂചിപ്പിച്ചും നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിന്‍റെ പേരില്‍ തനിക്കെതിരേ എന്തു നടപടികളും എടുക്കാമെന്നും ബി. ബിന്നി നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു.

ശബ്ദസന്ദേശം മാധ്യമങ്ങളില്‍വാര്‍ത്തയായി. തുടര്‍ന്ന് സിപിഎം ജില്ലാകമ്മിറ്റി നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ ജോലിത്തിരക്ക് കാരണം സ്ഥാനമാനങ്ങള്‍ സ്വയം ഒഴിഞ്ഞു എന്നാണ് ബിന്നിയുടെ പ്രതികരണം.