ശബരിമല സ്പെഷൽ കമ്മീഷണർ സ്ഥാനത്തുനിന്ന് ജില്ലാ ജഡ്ജി എം. മനോജ് പടിയിറങ്ങുന്നു
Saturday, June 29, 2024 4:11 AM IST
പത്തനംതിട്ട: ശബരിമല സ്പെഷൽ കമ്മീഷണർ പദവിയിൽ എട്ടുവർഷത്തെ സേവനത്തിനുശേഷം ജില്ലാ ജഡ്ജി എം. മനോജ് പടിയിറങ്ങുന്നു. നിലവിൽ കോട്ടയം വിജിലൻസ് ജഡ്ജിയുമാണ് അദ്ദേഹം.

2016 കാലഘട്ടത്തിൽ ശബരിമല സ്പെഷൽ കമ്മീഷണറായി ചുമതലയേറ്റ എം. മനോജിന് ശബരിമലയുടെ ചരിത്രത്തിലെ നിരവധി പ്രതിസന്ധിഘട്ടങ്ങളാണ് തരണം ചെയ്യേണ്ടിവന്നത്. ശബരിമലയിലെ യുവതി പ്രവേശനം, പ്രളയം, കോവിഡ് കാലഘട്ടങ്ങൾ ഇതിലുൾപ്പെടുന്നു.
ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഇക്കാലങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും സ്പെഷൽ കമ്മീഷണറുടെ ഇടപെടലിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഭക്തർക്കു സുഖദർശനം സാധ്യമാക്കാൻ ശ്രമമുണ്ടായി.

കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവായ ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം സ്പെഷൽ കമ്മീഷണർ എം. മനോജിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉണ്ടായതാണ്. ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം പോലീസിൽനിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഏല്പിച്ചതും അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗത്തെ ഫലപ്രദമായ രീതിയിൽ ഉപയോഗിച്ച സ്പെഷൽ കമ്മീഷണറായിരുന്നു മനോജ്. തീർഥാടന ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങൾ ഹൈക്കോടതി മുന്പാകെ നൽകുകയും ഇവ ഫലപ്രദമായ രീതിയിൽ നടപ്പാക്കിയതും ഇക്കാലയളവിലാണ്. ശബരിമലയിലെ തിരക്ക് നിയന്ത്രണം, പ്രസാദ വിതരണം, അന്നദാനം, തീർ‌ഥാടനകാലത്തെ ദർശനസമയം വർധിപ്പിക്കൽ എന്നീ കാര്യങ്ങളിലെല്ലാം സ്പെഷൽ കമ്മീഷണറുടെ ഇടപെടൽ ഉണ്ടായി.

പത്തനംതിട്ട ജില്ലാ പോലീസിലെ രജിത് കെ. നായർ, ശിവപ്രസാദ് എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് സ്പെഷൽ കമ്മീഷണറുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് കർശന നിലപാടെടുത്ത കാലയളവിൽ ഇദ്ദേഹത്തിനു നേരേയുണ്ടായ ഭീഷണികളെ നേരിടുന്നതിനു സുരക്ഷാ ഉദ്യോഗസ്ഥർ വഹിച്ച പങ്കും ശ്രദ്ധേയമാണ്.
ശബരിമലയിലെ പുതിയ സ്പെഷൽ കമ്മീഷണറായി ആർ. ജയകൃഷ്ണനെ ഹൈക്കോടതി നിയമിച്ചിട്ടുണ്ട്. കൊട്ടാരക്കര എസ്‌സി, എസ്ടി പ്രത്യേക കോടതി ജഡ്ജിയാണ് ഇദ്ദേഹം.