മഴ കുറഞ്ഞപ്പോൾ ദുരിതം അപ്പർകുട്ടനാടിന്
Saturday, June 29, 2024 4:11 AM IST
തിരുവല്ല: കിഴക്കൻ മേഖലയിൽ മഴ ഒഴിഞ്ഞെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ അപ്പർകുട്ടനാട്ടിൽ ദുരിതം ഒഴിയുന്നില്ല. കിഴക്കൻ മലയോര വെള്ളം ഒഴുകിയെത്തി പാടങ്ങൾ നിറഞ്ഞ് സമീപ പ്രദേശങ്ങളിലേക്കു കയറിയിരിക്കുകയായണ്.

പടിഞ്ഞാറൻ മേഖലയിലെ പ്രധാന റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറി. റോഡിൽ വെള്ളം കയറിയതോടെ പടിഞ്ഞാറൻ മേഖലയിലെ യാത്രകൾ തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പന്പ, മണിമല നദികൾ നിറഞ്ഞൊഴുകിയതോടെയാണ് അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക കെടുതികൾ ഉണ്ടായത്. മണിമലയാറ്റിലെ വെള്ളമാണ് തിരുവല്ല നഗരസഭ, പെരിങ്ങര ഭാഗങ്ങളിൽ കയറി കിടക്കുന്നത്.

കാവുംഭാഗം - ചാത്തങ്കേരി റോഡിൽ മൂവടത്തുപടി, പെരിങ്ങര പഞ്ചായത്ത് ഓഫീസ്, കോസ്‌മോസ്, പൂത്ര ഓട്ടത്തിൽപടി എന്നിവിടങ്ങളിലും മാതകത്തിൽപടി, സ്വാമി പാലം - കുഴുവേലിപ്പുറം റോഡുകളിലും വെള്ളം കയറി.

പെരിങ്ങര പഞ്ചായത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലെ മേപ്രാൽ, ചാത്തങ്കേരി പ്രദേശങ്ങളിൽ
വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്നു. പല റോഡുകളിലും ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകും. നിരണം, കടപ്ര പഞ്ചായത്തുകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളും പഞ്ചായത്തുവഴികളും വെള്ളം കയറിക്കിടക്കുകയാണ്. വീടുകൾക്കുചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ജനജീവിതം ഏറെ ദുഃസഹമായിരിക്കുകയാണ്.

കിണറുകൾ വെള്ളംകൊണ്ട് മൂടിയതോടെ കുടിവെള്ളവും കിട്ടാക്കനിയായി. ശൗചാലയ ടൗങ്കുകളും നിറഞ്ഞൊഴുകുന്നുണ്ട്. കാർഷിക മേഖലയ്ക്കും മഴ നഷ്ടമുണ്ടാക്കി. പച്ചക്കറി കൃഷി അടക്കം വെള്ളത്തിലായി. ഓണം വിപണിയിലേക്കെത്തേണ്ട വിളകളാണ് വെള്ളത്തിൽ മുങ്ങിയത്.
മഴ മാറിയതാണ് പ്രദേശത്തിനുള്ള ഏക ആശ്വാസം. വരുംദിവസങ്ങളിൽ വീണ്ടും മഴ എത്തിയാൽ ദുരിതം ഇരട്ടിക്കും.

തിരുവല്ല തിരുമൂലപുരം വെങ്ങലശേരി കോളനിയിലടക്കം വെള്ളം ഇറങ്ങിയിട്ടില്ല. ഈ പ്രദേശങ്ങളിലുള്ളവരെ ക്യാന്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

നാല് ക്യാന്പുകൾ

കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും മൂലമുണ്ടായ കെടുതികൾ നേരിടുന്നവർക്കായി പത്തനംതിട്ട ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. തിരുവല്ല താലൂക്കിൽ ഇരുവെള്ളിപ്ര സെന്‍റ് തോമസ് സ്കൂളിലെ ക്യാന്പിൽ 18 കുടുംബങ്ങളിലെ 123 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ഇരവിപേരൂർ നന്നൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഏഴ് കുടുംബങ്ങളിലെ 37 പേരാണുള്ളത്. പെരിങ്ങരയിലെ മേപ്രാൽ സെന്‍റ് ജോൺസ് എൽപി സ്കൂളിലെ ക്യാന്പിൽ 12 കുടുംബങ്ങളിലെ 35 പേരെയും മാറ്റി.

പന്തളം മുടിയൂർക്കോണത്ത് കഴിഞ്ഞദിവസം മഴക്കെടുതിയിൽ തകർന്ന വീട്ടിലെ മൂന്നുപേരെ മുടിയൂർക്കോണം എംടിഎൽപി സ്കൂളിലേക്ക് താത്കാലികമായി മാറ്റിയിട്ടുണ്ട്.