കൊല്ലത്ത് അതിതീവ്ര മഴ
Saturday, July 6, 2024 6:06 AM IST
കൊല്ലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്നലെ പെയ്ത അതിതീവ്ര മഴ ജനജീവിതം ദുസഹമാക്കി. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചാറ്റൽ മഴ ഉണ്ടായിരുന്നങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ ശക്തി പ്രാപിക്കുകയായിരുന്നു. കനത്ത മഴ ഒന്നര മണിക്കൂർ നീണ്ടു.

മഴ തുടങ്ങി മിനിട്ടുകൾക്കകം പ്രധാന റോഡുകളിലെല്ലാം അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായി. ദേശീയ പാതയിലും മെയിൻ റോഡിലുമടക്കം ഗതാഗത തടസം ഉണ്ടായി.നഗരത്തിൽ പുതിയകാവ് ക്ഷേത്രത്തിൽ നിന്ന് പ്രണവം തിയേറ്റർ ഭാഗത്തേയ്ക്ക് പോകുന്ന റോഡിൽ പൂർണമായി വെള്ളം കയറി.

ഇവിടെ കാൽനട പോലും അസാധ്യമായി. ഈസ്റ്റ് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ കെട്ടിടങ്ങൾക്ക് മുന്നിലെല്ലാം വെള്ളക്കെട്ടായി. പോലീസുകാരും പരാതിക്കാരുമെല്ലാം ഇതുകാരണം സ്റ്റേഷനിലേയ്ക്ക് കയറാൻ ഏറെ ബുദ്ധിമുട്ടി.


കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടവും പുഴയ്ക്ക് സമാനമായി. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതു കാരണം ആൾക്കാർ സ്റ്റേഷന് അകത്ത് പ്രവേശിക്കാൻ നന്നേ ബുദ്ധിമുട്ടി. സ്റ്റേഷന് മുൻവശം ദേശീയ പാതയിൽ നിരവധി തവണ ഗതാഗത സ്തംഭനം ഉണ്ടായി. ട്രാഫിക് നിയന്ത്രിക്കാൻ പ്രദേശത്ത് പോലീസ് ഉണ്ടായിരുന്നുമില്ല.

ചിന്നക്കടയിൽ എസ്എംപി റോഡിലും ബീച്ച് റോഡിലും പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകുന്നേരം 4.30 ഓടെ കനത്ത മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ചാറ്റൽ മഴ തുടർന്നു.