ആശ്രാമം ഇഎസ്ഐയിൽ ഹൃദ്രോഗ ചികിത്സാ സൗകര്യം ഉറപ്പാക്കി: പ്രേമചന്ദ്രൻ എംപി
Saturday, July 6, 2024 6:06 AM IST
കൊല്ലം: ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന ഹൃദ് രോഗികൾക്ക് ചികിത്സ ഉറപ്പ് വരുത്തുവാനുള്ള ബദൽ സംവിധാനം ഏർപ്പെടുത്തിയതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ആശുപത്രിയിലെ ഹൃദ് രോഗ ചികിത്സ വിഭാഗം നിർത്തുന്നതിനെത്തുടർന്ന് ഇഎസ്ഐ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് വിവരം അറിയിച്ചത്. ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ഹൃദ് രോഗ ചികിത്സ നടത്തി വന്നിരുന്നത് പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ മോഡലിലാണ്.

ഹൃദ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് കാത്ത് ലാബിൽ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ റേഡിയേഷൻ ഉണ്ടാക്കുന്നതാണ്. റേഡിയേഷനുള്ള ഉപകരണങ്ങൾ ആശുപത്രികളിൽ ഉപയോഗിക്കുമ്പോൾ അതിന്‍റെ പരിശോധന നടത്തി അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് സാക്ഷ്യപത്രം നൽകേണ്ടതുണ്ട്.

നിലവിൽ ഹൃദ് രോഗ ചികിത്സയ്ക്കായി കരാർ ഉറപ്പിച്ചിട്ടുള്ള ആശുപത്രി അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പാലിച്ചില്ല. നിശ്ചിത സർട്ടിഫിക്കറ്റ് ഇല്ലാതെ ചികിത്സ തുടരുന്നത് നിയമപരമല്ല .

അതിനാലാണ് നിലവിലെ കാർഡിയോളജി യൂണിറ്റിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നത്. സ്ഥിരമായി കാർഡിയോളജി വിഭാഗത്തിന്‍റെ പ്രവർത്തനം ഇഎസ്ഐ തന്നെ നേരിട്ട് നടത്തുന്നതിനായി യോഗ്യതയുള്ള കാർഡിയോളജിസ്റ്റുകളെ നിയമിക്കാൻ പലതവണ അപേക്ഷ ക്ഷണിച്ചെങ്കിലും നിശ്ചിത യോഗ്യത ഉള്ളവരെ ലഭിച്ചില്ല.


ഈ സാഹചര്യത്തിൽ ഹൃദ്‌രോഗ ചികിത്സ മുടങ്ങാതിരിക്കാൻ കൊല്ലത്തെ തന്നെ ഹൃദ്‌രോഗ ചികിത്സയുള്ള സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളുള്ള നാല് ആശുപത്രികളെ ഇഎസ്ഐയുടെ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശ്രാമം ഇ എസ് ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തുന്ന ഏതെങ്കിലും രോഗിക്ക് ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട് ചികിത്സ ആവശ്യമുണ്ടെങ്കിൽ ഉടൻ തന്നെ ഹൃദ്‌രോഗ ചികിത്സക്ക് സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളുള്ള കൊല്ലത്തെ നാല് ആശുപത്രികളിൽ ഏതെങ്കിലും ഒന്നിൽ റഫർ ചെയ്യാൻ ജനറൽ മെഡിസിൻ ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള കൊല്ലത്തെ തന്നെ നാല് സ്വകാര്യ ആശുപത്രികളിലും ഗവൺമെന്‍റ് ആശുപത്രികളിലും ചികിത്സയ്ക്കുള്ള സൗകര്യം ഉറപ്പാക്കിയിട്ടുള്ള സാഹചര്യത്തിൽ ഹൃദ്‌രോഗ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ഇഎസ്ഐ ആശ്രമം മെഡിക്കൽ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. താൽക്കാലികമായി റഫറൽ സംവിധാനത്തിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.

സ്ഥിരം സംവിധാനമായി സ്വകാര്യ പങ്കാളിത്തം ഒഴിവാക്കി ഇഎസ്ഐ നേരിട്ട് കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരെ നിയമിക്കാനും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും നടപടികൾ സ്വീകരിച്ചു വരുന്നതായും ഇഎസ്ഐ അധികൃതർ അറിയിച്ചിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ എം പി പറഞ്ഞു.