മാർത്തോമ സഭയിൽ ഇനി വനിതാ അൽമായ ശുശ്രുഷകരും; മെത്രാപ്പോലീത്തയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം
Tuesday, September 27, 2022 6:31 AM IST
എബി മക്കപ്പുഴ
ഡാളസ്: മാർത്തോമ സഭയിൽ ഇനിയും വനിതാ അൽമായ ശുശ്രുഷകരും. സഭയിൽ വനിതകൾക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി. 2022 -സെപ്റ്റംബർ 13, 14, 15 തീയതികളിൽ നടന്ന മലങ്കര മാർത്തോമാ മണ്ഡല യോഗത്തിൽ അൽമായ ശുശ്രുഷകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപെട്ടു സഭാ കൗണ്‍സിൽ നിർദേശിക്കുന്ന 335 ഭരണ ഘടന ഭേദഗതി സഭയിൽ അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം ഇടവകളിൽ ലിംഗ ഭേദെമന്യേ അൽമായ ശുശ്രുഷകരായി ഒന്നോ അതിലധികമോ തെരഞ്ഞെടുക്കാവുന്നതാണെന്നു പ്രമേയം ഭേദഗതിയോടു പാസാക്കപ്പെട്ടു.


വളരെ കാലമായി വനിതകൾ ആഗ്രഹിച്ചിരുന്ന പദവി ആയിരുന്നു ഇത്. മാർത്തോമാ സഭയിലെ സംകുചിത ചിന്താഗതിക്കാരായ കുറെ ആൾക്കാരെ ഈ തിരുമാനം പ്രകോപനം കൊള്ളിച്ചിട്ടുണ്ട്.