ജനാധിപത്യ അട്ടിമറികൾക്കെതിരേ ജാഗ്രത പുലർത്തണം: പ്രവാസി വെൽഫെയർ
Saturday, August 23, 2025 2:54 PM IST
മനാമ: വംശീയമായ മുൻവിധിയോടെ നടത്തുന്ന പൗരത്വ നിഷേധങ്ങളെ യഥാർഥ ഇന്ത്യക്കാരന് അംഗീകരിക്കാനാവില്ലെന്ന് പ്രവാസി വെൽഫെയർ. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം എന്ന വിഷയത്തിൽ പ്രവാസി സെന്‍ററിൽ സംഘടിപ്പിച്ച സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്മാരെയെല്ലാം തുല്യരായി കണ്ട് രാജ്യത്തിന്‍റെ മുഴുവൻ വിഭവത്തിലും വിതരണത്തിലും സാമൂഹ്യ നീതി പാലിക്കുവാൻ കഴിയുമ്പോഴാണ് നാം ഒരു സ്വതന്ത്ര രാഷ്ട്രത്തിലെ പൗരന്മാരാകുക എന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.

രാജ്യത്ത് പിറന്ന് വീണ മനുഷ്യരുടെ പൗരത്വത്തിന് മതത്തെ അടിസ്ഥാനമാക്കുന്നത് നീതികേടാണ്. അതിനെ പ്രതിരോധിക്കേണ്ടത് രാജ്യത്തെ മുഴുവൻ ജനാധിപത്യ സമൂഹത്തിന്‍റെയും ബാധ്യതയാണ് എന്ന് ഒഐസിസി പ്രതിനിധി സൽമാനുൽ ഫാരിസ് പറഞ്ഞു.


ഗാന്ധിജി രാജ്യത്തിനു മുന്നിൽ സമർപ്പിച്ചത് മര്യാദാ പുരുഷോത്തമനായ രാമന്‍റെ രാമരാജ്യം ആണ്. സംഘ പരിവാർ മുന്നോട്ട് വക്കുന്നത് ഭിന്നിപ്പിന്‍റെതാണ് എന്ന് സാമൂഹിക പ്രവർത്തകനായ യു.കെ. അനിൽകുമാർ പറഞ്ഞു.

വെൽകെയർ കൺവീനർ മുഹമ്മദ് അലി മലപ്പുറം, മെഡ്കെയർ കൺവീനർ മജീദ് തണൽ, ഷരീഫ് കൊച്ചി, ഫസലുറഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി സ്വാഗതവും മനാമ സോണൽ സെക്രട്ടറി അസ്‌ലം വേളം നന്ദിയും പറഞ്ഞു. ഷാഹുൽ ഹമീദ് വെന്നിയൂർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

അബ്ദുല്ല കുറ്റ്യാടി, മൊയ്തു തിരുവള്ളൂർ രാജീവ് നാവായിക്കുളം എന്നിവർ നേതൃത്വം നൽകി.

">