മഴയത്ത് മനംനിറഞ്ഞു നെൽകർഷകർ
Saturday, June 29, 2024 12:33 AM IST
നെന്മാറ: പാടശേഖരങ്ങളിലെ വെള്ളമായതോടെ നടീൽ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ തുടങ്ങിയത്.

കഴിഞ്ഞ ദിവസം ലഭിച്ച നല്ല മഴയില്‍ വെള്ളം കെട്ടിനിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍ തുടങ്ങിയത്.

ഒന്നാംവിള കൃഷിപ്പണിക്കു അന്യസംസ്ഥാന തൊഴിലാളികൾ എത്തിയതും കർഷകർക്ക് ആശ്വാസമായി.

ഞാറ്റടി തയാറാക്കിയ 24 ദിവസം മൂപ്പെത്തിയ ഉമ എന്നയിനം നെൽച്ചെടികളാണു നടുന്നത്.
ചില ഭാഗങ്ങളില്‍ യന്ത്രം ഉപയോഗിച്ച് നടീൽ പണികളും നടത്തുന്നുണ്ട്.

ദിവസങ്ങൾക്കുമുമ്പ് നടീല്‍ പണികൾ പൂർത്തിയാക്കിയ പാടശേഖരങ്ങളിൽ വളപ്രയോഗങ്ങളും നടത്തുന്നുണ്ട് കർഷകർ. രണ്ടാംവിള നെല്ലിന്‍റെ സംഭരണവില ലഭിക്കാത്ത കർഷകരും ഏറെയുണ്ട്.

നെല്ലുവില ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മിക്കവരും വായ്പയെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത് എന്നതിനാൽ കർഷകരുടെ ആശങ്കയും വിട്ടൊഴിയുന്നില്ല.