നെൽപ്പാടങ്ങളിൽ അട്ടശല്യം രൂക്ഷം; ഞാറു നടുന്ന തൊഴിലാളികൾ ബുദ്ധിമുട്ടുന്നു
Friday, June 28, 2024 6:59 AM IST
നെന്മാറ: നെൽപ്പാടങ്ങളിൽ കൃഷിപ്പണിക്കിറങ്ങുന്ന തൊഴിലാളികൾ അട്ടശല്യം മൂലം പൊറുതിമുട്ടുന്നു. കടുത്ത വേനൽ കഴിഞ്ഞ് വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളിലാണ് വ്യാപകമായി അട്ടകളെ കാണുന്നത്. ഞാറു പറിക്കുന്നതിനും നടീലിനും കിളയ്ക്കുന്നതിനുമായി നെൽപ്പാടങ്ങളിൽ ഇറങ്ങുന്ന തൊഴിലാളികളുടെ കാലിലാണ് അട്ടകൾ കൂട്ടത്തോടെ കടിക്കുന്നത്.

അട്ടശല്യം ഒഴിവാക്കുന്നതിനായി തൊഴിലാളികൾ വേപ്പെണ്ണ, കർപ്പൂരം , പുൽതൈലം, പുകയില എന്നിവ കാലിൽ തേച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്നാണ് പരാതി. ചിലർ സോക്സ് ധരിച്ചും പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. തോടുകളും പുഴകളും നിറഞ്ഞ് വെള്ളം പരന്നൊഴുകിയതോടെയാണ് നെൽപ്പാടങ്ങളിൽ അട്ട വ്യാപകമായി കാണപ്പെട്ടത്. അട്ടയുടെ ശല്യം ഒഴിവാക്കാനായി കർഷകർ നെൽപ്പാടങ്ങളിൽ ചുണ്ണാമ്പ് വിതറി നോക്കുന്നുണ്ടെങ്കിലും കുറയുന്നില്ലെന്ന് പരാതി.

നെൽപ്പാടങ്ങളിൽ നിന്ന് പുറത്തേക്കും അകത്തേക്കും ഒഴുകുന്ന വെള്ളത്തിലൂടെ മത്സ്യങ്ങളെപ്പോലെ നീന്തി വരുകയാണ് അട്ടകൾ. നീന്തി വരുമ്പോൾ രണ്ടിഞ്ചിലേറെ നീളത്തിൽ ശരീരത്തിന്‍റെ വശങ്ങളിൽ വെളുത്ത വരകളോടെയാണ് കാണുന്നത്. വനപ്രദേശങ്ങളിൽ കാണുന്ന അട്ടകളിൽ നിന്ന് ചെറിയതോതിൽ വ്യത്യാസം കാണുന്നുണ്ടെങ്കിലും വനമേഖലയിലെ പോലെ മണ്ണിൽ പിടിച്ചുനിന്ന് തല ഉയർത്തി നിൽക്കുന്നില്ല. കരയിൽ കയറ്റി ഇട്ടാൽ വനമേഖലയിൽ കാണുന്നവയെപ്പോലെ അരിച്ചു നടക്കുന്നുണ്ട്. രണ്ടു മൂന്നു വർഷമായി കയറാടി, മരുതഞ്ചേരി, ചെട്ടികുളമ്പ്, ആലംമ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിൽ വ്യാപകമായി അട്ടകളെ കണ്ടു തുടങ്ങിയത്.

2018 ലെ പ്രളയത്തിനു ശേഷമാണ് മേഖലയിലെ നെൽപ്പാടങ്ങളിൽ അട്ടകൾ സജീവസാന്നിധ്യമായതെന്ന് തൊഴിലാളികളും കർഷകരും പറയുന്നു. നെൽപ്പാടങ്ങളിൽ കൊക്കുകളും മറ്റു നീർപക്ഷികളും സജീവമായി ഉണ്ടെങ്കിലും അട്ടകൾ നിയന്ത്രണ വിധേയമാകുന്നില്ല. അട്ടകളെ ഒഴിവാക്കാൻ വെള്ളം വാർത്തു കളഞ്ഞ് കീടനാശിനി തളിച്ചു നോക്കിയിട്ടും ഫലം കാണുന്നില്ലെന്നും വീണ്ടും വെള്ളം പുറത്തേക്കു ഒഴുകുകയോ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ അട്ടകൾ ഉണ്ടാകുന്നതായി കർഷകർ പറഞ്ഞു.

കടുത്ത വേനലിൽ നെൽപ്പാടങ്ങൾ വറ്റി വരണ്ട് പല ആവർത്തി ഉഴുതുമറിച്ച നെൽപ്പാടങ്ങളിലും വീണ്ടും അട്ടകളെ കാണുന്നത് അത്ഭുതത്തോടെയാണ് കാർഷികമേഖലയിലുള്ളവർ നോക്കിക്കാണുന്നത്.