പാലക്കാട്-കുളപ്പുള്ളി പാതയിൽ ഭീഷണിയായി മരങ്ങള്‌
Friday, June 28, 2024 6:56 AM IST
ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ തണൽമരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. ഏതുനിമിഷവും മരങ്ങളുടെ ശിഖരങ്ങൾ പൊട്ടിവീഴാവുന്ന സ്ഥിതിയാണ്.

വേരുകളും മണ്ണും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ട് കടപുഴകാനും സാധ്യത കൂടിവരികയാണ്. വാഹനങ്ങളുടെ മുകളിലേക്കോ യാത്രക്കാരുടെ ദേഹത്തേക്കോ മരങ്ങൾ വീണാൽ വലിയ അപകടമായിരിക്കും പരിണിതഫലം.

ഇതു വഴി യാത്ര ചെയ്യുന്നവർ മുന്നിലേക്കും പിന്നിലേക്കും മാത്രം നോക്കിയാൽ പോരാ, ഒരുകണ്ണ് ആകാശത്തേക്കുകൂടി വയ്ക്കണമെന്നതാണ് അവസ്ഥ. ഈറൂട്ടിൽ റോഡിന്‍റെ ഇരുവശങ്ങളിലും മരങ്ങളും മരക്കൊമ്പുകളുമുള്ളതിനാൽ ദീർഘദൂര ചരക്കുവാഹനങ്ങളും ബസ്, ലോറി മുതലായ വലിയ വാഹനങ്ങളും ആയാസപ്പെട്ടാണ് കടന്നുപോകുന്നത്.

മരക്കൊമ്പുകൾ വാഹനത്തിൽ തട്ടാതിരിക്കാൻ റോഡിന്‍റെ മധ്യത്തിലൂടെയാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്. കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയിൽ യാത്ര ചെയ്യുന്നവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. മരങ്ങളുടെ കൊമ്പുകൾ വെട്ടി മാറ്റി വലിയ വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നു പോകാൻ വഴിയൊരുക്കിയാൽ ചെറുകിട വാഹനങ്ങളും അപകടത്തിൽപെടുകയില്ല. കൽനടയാത്രക്കാർക്കും നടക്കാനുള്ള സൗകര്യമൊരുക്കേണ്ടതായിട്ടുണ്ട്.
ചിലയിടങ്ങളിൽ കെഎസ്ഇബി ജീവനക്കാർ റോഡിന്‍റെ ഒരുവശം മരചില്ലകൾ വെട്ടി മാറ്റിയിട്ടുണ്ട്. എന്നാൽ മറുഭാഗങ്ങളിൽ അവസ്ഥ ദുഷ്കരമാണ്.