മീൻവല്ലം ചെക്ക്‌ഡാം കവിഞ്ഞൊഴുകി; തുപ്പനാട്‌ പുഴയിൽ വെള്ളപ്പൊക്കഭീഷണി
Friday, June 28, 2024 6:59 AM IST
കല്ലടിക്കോട്‌: മീൻവല്ലം ചെക്ക്‌ഡാം കവിഞ്ഞൊഴുകാൻ തുടങ്ങിയതിനെതുടർന്ന് തുപ്പനാട്‌ പുഴയിൽ വെള്ളപ്പൊക്കഭീഷണി.

ജില്ലാ പഞ്ചായത്തിന്‍റെ ജലവൈദ്യുതി പദ്ധതിക്കായി തുപ്പനാട്‌ പുഴയ്ക്കുകുറുകെ മീൻവല്ലത്തു നിർമിച്ച ചെക്ക്‌ഡാമാണ് കവിഞ്ഞൊഴുകാൻ തുടങ്ങിയത്‌. ചെക്ക്‌ഡാമിൽനിന്നുള്ള വെള്ളം പെൻസ്റ്റോക്ക്‌ പൈപ്പിലൂടെ ഒരുകിലോമീറ്ററോളം താഴെ കൊണ്ടുവന്ന് ജനറേറ്റർ പ്രവർത്തിച്ച്‌ മൂന്ന് മെഗാവാട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ജില്ലാ പഞ്ചായത്ത്‌ പദ്ധതി.

കല്ലടിക്കോടൻമലയിൽനിന്നും അരിപ്പനിൽനിന്നും വെള്ളം ശക്തമായി ഒഴുകിത്തുടങ്ങിയതാണ് തുപ്പനാട്‌ പുഴ കരകവിഞ്ഞൊഴുകാൻ കാരണം. പലയിടത്തും തെങ്ങിൻതോട്ടത്തിൽ കൂട്ടിയിട്ടിരുന്ന നാളികേരങ്ങൾ ഒഴുകിപ്പോയിട്ടിണ്ട്‌. പുഴയോരത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്‌. മഴ കനത്താൽ കൂടുതൽ വീടുകളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് പ്രദേശത്തുകാർ.