താലൂക്ക് ആശുപത്രിയിലെ ശുദ്ധജല വിതരണ മെഷീന്‍ തകരാറിലായിട്ട് ഒരു വര്‍ഷം
Sunday, May 5, 2024 4:33 AM IST
അങ്കമാലി : താലൂക്ക് ആശുപത്രിയില്‍ ശുദ്ധജല വിതരണം നടത്തുന്ന വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു വര്‍ഷത്തില്‍ അധികം പിന്നീടുന്നു. കിടത്തി ചികിത്സയും ദിനംപ്രതി നൂറുക്കണക്കിന് രോഗികള്‍ ചികിത്സയ്ക്കെത്തുന്ന സാധാരണക്കാരുടെ ആശുപത്രിയിലാണ് ഈ ഗതി. ശുദ്ധ ജല വിതരണ മെഷീന്‍ സ്ഥാപിച്ച കമ്പനിക്കാര്‍ തന്നെ നന്നായി പ്രവര്‍ത്തിക്കാന്‍ മുന്‍കൈ എടുത്തിട്ടും ബന്ധപ്പെട്ട് മുനിസിപ്പല്‍ അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ല.

ശുദ്ധജല വിതരണ മെഷീൻ ആകെ പൊടിപിടിച്ച് തുരുമ്പെടുത്ത് കരിയില നിറഞ്ഞ സ്ഥിതിയിലാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി കുറച്ച് കഴിമ്പോള്‍ അതിന്‍റെ പ്രവര്‍ത്തനം നിലച്ചാലും പ്രശ്‌നമില്ലെന്ന അധികൃതരുടെ അനങ്ങാപ്പാറ നയത്തിനാണ് മാറ്റം വേണ്ടത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ദാഹമകറ്റാന്‍ കുപ്പിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.

വാര്‍ഡിന് അകത്ത് ചെറിയൊരു പ്യൂരിഫെയര്‍ മെഷീനുണ്ടെങ്കിലും അത് കിടപ്പുരോഗികള്‍ക്ക് തന്നെ തികയാത്ത സ്ഥിതിയാണ്. ഒരു ദിവസം പ്രവര്‍ത്തിച്ചാല്‍ പിന്നെ പണിമുടക്കാണ്. അടിസ്ഥാന സൗകര്യം ഉയര്‍ത്തിയിട്ടും അത് വേണ്ട പോലെ വിനിയോഗിക്കാന്‍ കഴിയാത്ത അധികൃതരുടെ നിലപാട് മാറ്റണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.