കൈക്കൂലി : മുനിസിപ്പൽ ചെയർമാന് താത്കാലികാശ്വാസം
Thursday, July 4, 2024 3:51 AM IST
തൊടുപുഴ: കൈക്കൂലിക്കേസിൽ വിജിലൻസ് രണ്ടാം പ്രതിയാക്കിയ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിന് താത്കാലികാശ്വാസം. ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കേസ് തീർപ്പാക്കും വരെ അറസ്റ്റ് പാടില്ലെന്ന കോടതിയുടെ ഉത്തരവാണ് ചെയർമാന് പിടിവള്ളിയായത്.

കേസിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സനീഷ് ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിക്കു പുറമെ ഇന്നലെ മുൻകൂർ ജാമ്യ ഹർജിയും നൽകിയിരുന്നു. കേസ് പരിഗണിക്കുന്ന 22 വരെയാണ് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചത്. കേസിൽ ഉൾപ്പെട്ടതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ചെയർമാൻ എവിടെയാണെന്നുപോലും വ്യക്തതയില്ലായിരുന്നു.

ചോദ്യം ചെയ്യലിനായി മുട്ടത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനായിരുന്നു ചെയർമാനോട് നിർദേശിച്ചിരുന്നത്. എന്നാൽ ഹാജരായാൽ അറസ്റ്റു ചെയ്തേക്കുമെന്ന ഭയം മൂലം രോഗബാധിതനാണെന്നു ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് അവധി ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെയാണ് സനീഷ് ജോർജ് അഡ്വ. ടോം തോമസ് പൂച്ചാലിൽ, പി.ടി. ഷീജിഷ് എന്നിവർ മുഖാന്തരം കോടതിയെ സമീപിച്ച് അറസ്റ്റു തടയാനുള്ള ഉത്തരവ് നേടിയത്. എങ്കിലും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾക്ക് തടസമുണ്ടാവില്ല. ഒരാഴ്ചയ്ക്കു ശേഷം ഇത്തരം നടപടികളിലേയ്ക്ക് കടക്കാനാണ് വിജിലൻസ് നീക്കം.

കേസിൽ താൻ നിരപരാധിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് സനീഷ് ജോർജ് ഹർജിയിൽ ഉന്നയിച്ചത്. പരാതി ഉന്നയിച്ച സ്കൂൾ മാനേജ്മെന്‍റിൽ ഉള്ളയാൾക്ക് തന്നോട് മുൻ വൈരാഗ്യമുണ്ടായിരുന്നെന്നും ഇക്കാരണത്താൽ ഇവർ മെനഞ്ഞ കള്ളക്കേസിൽ കുടുക്കുകയായിരുന്നുമെന്നാണ് ചെയർമാൻ ഉന്നയിക്കുന്ന വാദം.

സംഭവത്തിൽ വിജിലൻസിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിർദേശം വന്നതോടെ ചെയർമാന്‍റെ മൊബൈൽ ഫോണ്‍ വീണ്ടും ഓണായി. രാജിയില്ലെന്ന് ചെയർമാനോട് അടുത്ത വൃത്തങ്ങളും അറിയിച്ചു.

ഇതിനിടെ ചെയർമാനെതിരേ സമര പരന്പരകൾ വ്യാപകമായി അരങ്ങേറിയതോടെ പ്രശ്നത്തിൽനിന്ന് തലയൂരാൻ ചെയർമാനോട് രാജി വയ്ക്കാൻ സിപിഎം നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ പാർട്ടി നിർദേശം മറികടന്ന് വൈസ് ചെയർപേഴ്സണ് താത്കാലിക ചുമതല കൈമാറി അദ്ദേഹം അവധിയിൽ പോകുകയായിരുന്നു. ചെയർമാന്‍റെ നടപടി മൂലം സിപിഎം പ്രതിരോധത്തിലാകുകയും ചെയ്തു.

സനീഷ് ജോർജിന്‍റെ നീക്കങ്ങൾ പാർട്ടി അറിഞ്ഞില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതിനാൽ രാജി വച്ച് അന്വേഷണം നേരിടണമെന്നു തന്നെയാണ് പാർട്ടി നിലപാടെന്ന് നേതാക്കളും വ്യക്തമാക്കി.

എന്നാൽ രാജി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് ചെയർമാന്‍റെ നിലപാട്. ആദ്യം രാജിസന്നദ്ധത അറിയിച്ച ചെയർമാൻ പിന്നീട് ഇതിൽനിന്നു മലക്കം മറിഞ്ഞത് പുതിയ രാഷ‌്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നും സൂചനയുമുണ്ട്.

യൂത്ത് ലീഗ് റീത്ത് വച്ച് പ്രതിഷേധിച്ചു

തൊടുപുഴ: അഴിമതിയിൽ മുങ്ങിയ നഗരസഭാ ഭരണത്തിനെതിരേ യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി പി.എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.എം.നിഷാർ അധ്യക്ഷത വഹിച്ചു.

അൻഷാദ് കുറ്റിയാനി, സക്കീർ ഇളമാക്കൽ, അജാസ് പുത്തൻപുര, ഷബീർ മുട്ടം, ഷമീർ മംഗളാപറന്പിൽ, അൻഷാദ് ചിലവ്, നെജീബ് തൊടുപുഴ, വി.കെ. റെബീഷ്, നെജീബ് ഇടവെട്ടി എന്നിവർ പ്രസംഗിച്ചു.

അഴിമതിയിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്: യുഡിഎഫ്

തൊടുപുഴ: മുനിസിപ്പൽ ചെയർമാന്‍റെ രാജിക്കാര്യത്തിൽ സിപിഎമ്മും ചെയർമാനും ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കണ്‍വീനർ എൻ.ഐ. ബെന്നി, ചെയർമാൻ എ.എം. ഹാരിദ്, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ ആരോപിച്ചു. മുനിസിപ്പൽ ചെയർമാനെതിരേ കൈക്കൂലി കേസ് വന്നിട്ട് ഒരാഴ്ച കഴിഞ്ഞാണ് സിപിഎം രാജിയെക്കുറിച്ച് ആലോചിച്ചത്.

മുനിസിപ്പൽ ചെയർമാനോട് രാജിവയ്ക്കാൻ നിർദേശം നൽകിയെന്ന് പറയുന്ന സിപിഎം മറ്റൊരു അഴിമതി കേസിൽ ഉൾപ്പെട്ട അർബൻ ബാങ്ക് ചെയർമാൻ വി.വി. മത്തായിയെ സംരക്ഷിക്കുകയാണ്. ഇത് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.

മുനിസിപ്പൽ ചെയർമാനെതിരേ കോഴ നൽകാൻ പ്രേരിപ്പിച്ചു എന്നതാണ് കേസ്. എന്നാൽ വി.വി. മത്തായിയുടെ അക്കൗണ്ടിലേക്ക് എട്ടു ലക്ഷം രൂപ നിയമവിരുദ്ധമായി കൈമാറി എന്നതാണ് അദ്ദേഹത്തിനെതിരേയുള്ള കേസ്.

തൊടുപുഴ നഗരസഭയിൽ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം സിപിഎമ്മിനും ഇടതുമുന്നണിക്കുമാണ്. നഗരസഭയിൽ കൂറുമാറ്റം പ്രോത്സാഹിപ്പിച്ചത് ഇടതുമുന്നണിയാണ്.

ഭരണകാര്യത്തിൽ ചെയർമാനെ സഹായിക്കാൻ സിപിഎം സംവിധാനം ഒന്നും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല കൗണ്‍സിൽ പ്രവർത്തനങ്ങളിൽ പരിചയമുള്ള മുതിർന്ന അംഗങ്ങളെ അകറ്റിനിർത്തുകയും ചെയ്തു.

ചെയർമാൻ പദവി സിപിഎമ്മിന്‍റെ സാന്പത്തിക ഉയർച്ചയ്ക്ക് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. മുനിസിപ്പൽ ചെയർമാൻ സിപിഎമ്മിന് നൽകിയെന്ന് പറയുന്ന പണം സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

കോണ്‍ഗ്രസ് ധർണ ഇന്ന്

തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 10ന് നഗരസഭ ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്ന് മണ്ഡലം പ്രസിഡന്‍റ് എം.എച്ച്. സജീവ് അറിയിച്ചു. മുൻ ഡിസിസി പ്രസിഡന്‍റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും.

പ്രതിരോധത്തിലായി സിപിഎമ്മും ഇടതു മുന്നണിയും

തൊടുപുഴ: രാജിവയ്ക്കണമെന്ന സിപിഎമ്മിന്‍റെ നിർദേശം പാടേ അവഗണിച്ച് അവധിയിൽ പോയ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നഗരസഭാ ഭരണസമിതിയെയും ഇടതുപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കി.

രാജി വയ്ക്കാൻ നിർദേശം നൽകിയെങ്കിലും ചെയർമാൻ വഴങ്ങാത്തതിനെത്തുടർന്നുണ്ടാ‌യ രാഷ‌്ട്രീയ സാഹചര്യത്തിൽ ഇതിനെ മറികടക്കാൻ സിപിഎം നേതൃത്വം ഏറെ പണിപ്പെടേണ്ടി വരും.

ചെയർമാനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വവും ഇടതു മുന്നണിയും. രണ്ട് മാസം മുന്പു തന്നെ ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ചില നേതാക്കളുമായി സനീഷ് ജോർജ് ചർച്ച നടത്തിയിരുന്നെന്ന് വിവരമുണ്ട്.

നഗരസഭയിലെ ഒന്പതാം വാർഡായ പെട്ടേനാട്ടിൽ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ എൽഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് യുഡിഎഫിനൊപ്പം ചേരാനായിരുന്നു ആലോചന.

എന്നാൽ ഇതുസംബന്ധിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് ചെയർമാനെ കൈക്കൂലിക്കേസിൽപ്പെടുത്തിയതാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചു കഴിഞ്ഞാൽ ചെയർമാൻ പരസ്യമായി മാധ്യമങ്ങളെ കണ്ട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് വിവരം.

തുടർന്ന് യുഡിഎഫിൽ ചേക്കേറാനും നീക്കങ്ങൾ നടത്തുന്നുണ്ട്. സനീഷ് ജോർജിനെ രാഷ‌്ട്രീയ രംഗത്തെത്തിച്ച കോണ്‍ഗ്രസ് നേതാവ് തന്നെയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് സൂചന.