സനീഷ് ജോർജ് വിജിലൻസിനു മുന്നിലെത്തി‌‌യില്ല : സിപിഎമ്മിന്‍റെ രാജി നിർദേശം തള്ളി, നഗരസഭാ ചെയർമാൻ അവധിയിൽ
Wednesday, July 3, 2024 3:48 AM IST
തൊടുപുഴ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് സിപിഎം നേതൃത്വം നൽകിയ രാജി നിർദേശം അവഗണിച്ച് അവധിയിൽ പ്രവേശിച്ചു.

ഇന്നലെ ചോദ്യം ചെയ്യലിനു നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ചെയർമാനു നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം വിജിലൻസ് ഓഫീസിൽ ഹാജരാകാതെ ശാരീരിക അവശത മൂലം എത്താനാകില്ലെന്ന് അഭിഭാഷകൻ മുഖേന അറിയിക്കുകയായിരുന്നു.

രാജി വയ്ക്കാൻ സിപിഎം നേതൃത്വം നിർദേശിച്ചിട്ടും ചെയർമാൻ അതിനു തയാറാകാത്തത് അധികാരം നഷ്ടപ്പെടാതിരിക്കാനുള്ള അണിയറ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് സൂചന. ഇതിനിടെ ചെയർമാൻ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തിയുള്ള പ്രതിഷേധങ്ങൾ ഇന്നലെയും തുടർന്നു. ബിജെപിയും യൂത്ത് ലീഗും ഇന്നലെ പ്രതിഷേധ സമരങ്ങൾ നടത്തി.

അന്പരന്ന് സിപിഎം നേതൃത്വം

കൈക്കൂലി കേസിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉൾപ്പെടെ നിർദേശിച്ചിട്ടും ചെയർമാൻ ഇതിനു വഴങ്ങാത്തതിൽ സിപിഎം നേതൃത്വത്തിനും അന്പരപ്പ്. തിങ്കളാഴ്ച ചേർന്ന സിപിഎം മുനിസിപ്പൽ പാർലമെന്‍ററി പാർട്ടി യോഗത്തിൽ സനീഷ് ജോർജ് രാജി സന്നദ്ധത അറിയിച്ചതായി പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇന്നലെ രാജി സമർപ്പിക്കാമെന്നു ചെയർമാൻ സമ്മതിച്ചിരുന്നു.

രാവിലെ നഗരസഭാ സെക്രട്ടറിക്കു രാജിക്കത്ത് കൈ മാറുമെന്നായിരുന്നു വിവരം. എന്നാൽ ചെയർമാൻ എത്തിയില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫായ നിലയിലായിരുന്നു. പിന്നീടാണ് ചെയർമാൻ 13 വരെ അവധിയിൽ പ്രവേശിച്ചുവെന്ന വിവരം പുറത്തു വന്നത്.

എൽഡിഎഫ് നേതാക്കളെ പോലും അറിയിക്കാതെയാണ് ചെയർമാൻ നാടകീയമായി 15 ദിവസത്തെ അവധിയിൽ പ്രവേശിച്ചത്. വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്‍റണിക്ക് താത്കാലിക ചുമതലയും കൈമാറി. ചെയർമാന്‍റെ കത്തുമായി ചുമതലയേറ്റെടുക്കാൻ ഇന്നലെ ജെസി ആന്‍റണി നഗരസഭയിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.

സ്വതന്ത്രനായി മത്സരിച്ച സനീഷ് ജോർജ് എൽഡിഎഫ് പിന്തുണയോടെയാണ് ചെയർമാനായതെന്നും കൈക്കൂലി ആരോപണം നേരിടുന്ന ചെയർമാൻ തത്കാലം മാറിനിന്ന് അന്വേഷണം നേരിടണമെന്നാണ് സിപിഎം നിലപാടെന്നും സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ പറഞ്ഞു.

അതിനാലാണ് ചെയർമാന്‍റെ രാജി സിപിഎം ആവശ്യപ്പെട്ടത്. കൂട്ടായ തീരുമാനം ചെയർമാൻ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെയർമാനുള്ള പിന്തുണ പിൻവലിക്കുന്നതടക്കമുള്ള കാര്യങ്ങൾ സിപിഎം ജില്ലാ നേതൃത്വത്തോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാനെത്തിയില്ല,അഭിഭാഷകനെത്തി

ഇന്നലെ രാവിലെ 11ന് മുട്ടത്തെ ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് വിജിലൻസ് ചെയർമാനു നോട്ടീസ് നൽകിയിരുന്നത്. എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. ചെയർമാനു പകരം എത്തിയത് അദ്ദേഹത്തിന്‍റെ അഭിഭാഷകനാണ്. ചെയർമാനെ രോഗ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അഭിഭാഷകൻ വിജിലൻസിന് കൈമാറി. ഹാജരാകാൻ ഒരാഴ്ചത്തെ സമയവും ചെയർമാൻ രേഖാമൂലം ആവശ്യപ്പെട്ടു.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ് അദ്ദേഹത്തിന്‍റെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഇതിനിടെ അഴിമതിക്കേസിൽ രാജിക്കു പകരം അവധിയെടുത്ത് മുങ്ങാൻ മുനിസിപ്പൽ ചെയർമാന് ഇടതു മുന്നണി അവസരം നൽകുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കുമ്മംകല്ല് ബിടിഎം എൽപി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസി. എൻജനിയർ സി.ടി. അജിയും ഇടനിലക്കാരനായ റോഷൻ സർഗവും കഴിഞ്ഞ 25നാണ് പിടിയിലായത്.

എൻജനിയർക്കു പണം നൽകാൻ സ്കൂൾ മാനേജരോട് നിർദേശിച്ചെന്ന പേരിലാണ് ചെയർമാൻ സനീഷ് ജോർജിനെ വിജിലൻസ് കേസിൽ രണ്ടാം പ്രതിയാക്കിയത്. നഗരസഭയിലെ 12-ാം വാർഡിൽനിന്നും യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജ് എൽഡിഎഫ് പിന്തുണയിലാണ് ചെയർമാനായത്.

തന്ത്രം മെനഞ്ഞ് മുന്നണികൾ

നഗരസഭയിലെ ഒൻപതാം വാർഡിൽ ഉപ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ മുനിസിപ്പൽ ചെയർമാന്‍റെ പേരിൽ ഉയർന്നിരിക്കുന്ന ആരോപണം മറികടന്ന് തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫും അവസരം മുതലെടുക്കാൻ യുഡിഎഫും ശ്രമം തുടങ്ങി.

30ന് ആണ് നഗരസഭയുടെ ഒൻപതാം വാർഡായ പെട്ടേനാട് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ മു‌സ‌്‌ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ അയോഗ്യതയാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ജെസി ജോണിയും സനീഷ് ജോർജും ഇടതു പക്ഷത്തേക്ക് കൂറുമാറിയതോടെയാണ് നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചത്. ഇതോടെ 35 അംഗ കൗസിലിൽ എൽഡിഎഫ്- 15, യുഡിഎഫ് -12, ബിജെപി -എട്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കൈക്കൂലിക്കേസിൽ ഉൾപ്പെട്ട ചെയർമാനെ രാജി വയ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കത്തിനാണ് സിപിഎം നേതൃത്വം ശ്രമിച്ചത്.

എന്നാൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയാണ് ചെയർമാൻ രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടു പോയത്. നിലവിലെ സാഹചര്യത്തിൽ ചെയർമാൻ ഇപ്പോൾ രാജി വച്ചാൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് രാജി തീരുമാനത്തിൽ നിന്നും സനീഷ് ജോർജ് പിന്നോട്ടു പോയതെന്നാണ് സൂചന. എന്നാൽ സനീഷ് ജോർജ് ചെയർമാൻ പദവി രാജി വയ്ക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫും ബിജെപിയും.

ബിജെപി പ്രതിഷേധ മാർച്ച് നടത്തി

തൊടുപുഴ: കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഓഫീസിലേക്ക് ബിജെപി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.

ബിജെപി ഓഫീസിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് നഗരസഭാ ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. സമരക്കാർ ബലം പ്രയോഗിച്ച് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

നഗരസഭയ്ക്കു മുന്നിൽ നടന്ന പ്രതിഷേധ യോഗം മുൻ എംഎൽഎ പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. കൈക്കൂലിക്കേസിൽ അകപ്പെട്ട നഗരസഭാ ചെയർമാൻ കൗണ്‍സിലർ സ്ഥാനവും രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതു പ്രവർത്തന രംഗത്തു നിന്നു പോലും അദ്ദേഹത്തെ മാറ്റി നിർത്താൻ സിപിഎം നേതൃത്വം തയാറാകണം. അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടാളികളുമാണ് സംസ്ഥാനം ഭരിക്കുന്നത്.

സ്വന്തം മകളുടെ കന്പനിയിൽ നിന്നു പോലും 1.75 കോടി കമ്മീഷൻ കൈപ്പറ്റിയതായി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുപോലും പിണറായി വിജയൻ നാണവും മാനവുമില്ലാതെ കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണെന്ന് പി.സി.ജോർജ് കുറ്റപ്പെടുത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ശ്രീകാന്ത് കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു.

കോലം കത്തിച്ച് യൂത്ത് ലീഗ്

തൊടുപുഴ: കൈക്കൂലിക്കേസിൽ ഉൾപ്പെട്ട നഗരസഭ ചെയർമാൻ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. മു‌സ്‌ലീം ലീഗ് ജില്ലാ സെക്രട്ടറി ടി.എസ്. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഓഫീസിന് മുന്നിൽ മുനിസിപ്പൽ ചെയർമാന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കെ.എം.നിഷാദ് അധ്യക്ഷത വഹിച്ചു.