ജാതി സർട്ടിഫിക്കറ്റ്: പ്രതിഷേധമാർച്ചിനിടെ ഉന്തും തള്ളും
Thursday, July 4, 2024 3:51 AM IST
മൂന്നാർ: തൊഴിലാളികളുടെ കുട്ടികൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ദളിത് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ഉന്തും തള്ളും. മാർച്ച് ദേവികുളം താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞതാണ് നേരിയ സംഘർഷത്തിന് ഇടയാക്കിയത്.

ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് പോകാൻ കഴിയാത്ത അവസ്ഥയെ തുടർന്നാണ് മാർച്ച് സംഘടിപ്പിച്ചത്.

സർട്ടിഫിക്കറ്റ് നൽകാൻ 1950ന് മുൻപ് കേരളത്തിൽ താമസിച്ച രേഖകൾ നൽകണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ധർണയിൽ നേതാക്കളായ ഗോവിന്ദരാജ്, ശാന്തി മുരുകൻ, കവിതകുമാർ, പ്രവീണ, സന്തോഷ്, കാമരാജ്, രാജ തുടങ്ങിയവർ പ്രസംഗിച്ചു.