ആരോഗ്യവകുപ്പ് ഏകാരോഗ്യം പദ്ധതി : വിരമിച്ചവർക്ക് വീണ്ടും നിയമനം, പരാതിയുമായി ഉദ്യോഗാർഥികൾ
Thursday, July 4, 2024 3:51 AM IST
തൊടുപുഴ: ഏകാരോഗ്യ പദ്ധതിയിൽ മെന്‍റർമാരായി താത്കാലിക ജോലി ചെയ്ത ആരോഗ്യ വകുപ്പിൽനിന്നു വിരമിച്ച ജീവനക്കാരുടെ നിയമന കാലാവധി ദീർഘിപ്പിപ്പിച്ചു. ഏകാരോഗ്യപദ്ധതിയിൽ ഒരു വർഷ കാലാവധിയ്ക്കായിരുന്നു ഇവരെ മെന്‍റർമാരായി നിയമിച്ചത്. ഇതിനെതിരെ തൊഴിൽ രഹിതരായ യുവാക്കൾ അന്ന് പരാതി നൽകിയിരുന്നു.

യോഗ്യതയുള്ള നിരവധി യുവാക്കൾ ജോലി തേടി പുറത്തുനിൽക്കുന്പോഴാണ് വിരമിച്ചവരുടെ നിയമന കാലാവധി വീണ്ടും നീട്ടി ഉത്തരവ് നൽകിയത്. വലിയ തുക പെൻഷൻ വാങ്ങുന്നവർക്ക് വീണ്ടും നിയമനം നൽകിയതു സംബന്ധിച്ച് ഉദ്യോഗാർഥികൾ നവകേരള സദസിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ മറുപടി പോലും ലഭിക്കാത്തപ്പോഴാണ് വീണ്ടും നിയമന കാലാവധി ദീർഘിപ്പിച്ചത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സർക്കാർ സർവീസിലിരിക്കേ ഒരു സർവീസ് സംഘടനയിൽ പ്രവർത്തിച്ചവർക്ക് മാത്രം കൂട്ടത്തോടെ നിയമനം നൽകിയത്. അന്നുതന്നെ ഇത് വലിയ പരാതിക്കിടയാക്കിയിരുന്നു. ഇപ്പോൾ ഏകാരോഗ്യപദ്ധതിയുടെ തിരുവനന്തപുരം ഓഫീസിൽനിന്നാണ് ഇവർക്ക് നിയമനം നീട്ടിനൽകിയതായി ഉത്തരവിറങ്ങിയത്.

സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകുക എന്നതാണ് പ്രധാനമായും ഈ ജീവനക്കാരുടെ ചുമതല. പദ്ധതി തുടങ്ങി ഒരുവർഷത്തിനുള്ളിൽ ജില്ലകളിലെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഡുകൾ തോറും ഏഴു കമ്യൂണിറ്റി മെന്‍റർമാർക്കും 47 സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകി.

ഇവരെ ഉപയോഗിച്ച് മനുഷ്യരുടെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യ സംരക്ഷണം വഴി സന്പൂർണ ആരോഗ്യം കൈവരിക്കുക എന്നതാണ് ഏകാരോഗ്യ പദ്ധതി യുടെ ലക്ഷ്യം.

എന്നാൽ മുൻ വർഷങ്ങളിൽ ഉണ്ടായതിനെക്കാൾ കൂടുതൽ പകർച്ച വ്യാധികളും രോഗങ്ങളും പദ്ധതി നടപ്പാക്കിയ ജില്ലകളിൽ ഈ വർഷം കൂടുതൽ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാർ പറയുന്നു.

മുന്പ് ആരോഗ്യ വകുപ്പ് ജീവനക്കാർ ചെയ്തിരുന്ന ജോലിയുടെയും റിപ്പോർട്ടുകളുടെയും കാര്യക്ഷമത നഷ്ടമായതായും ഐഡിഎസ്പി പോലെ കാര്യക്ഷമമായി നടന്നിരുന്ന പദ്ധതികൾ അവഗണിക്കപ്പെട്ടതും രോഗങ്ങൾ കൂടാൻ കാരണമായതായാണ് വിലയിരുത്തൽ.