അടൂര്‍ ലൈഫ് ലൈനില്‍ ഇവിഎആര്‍ ചികിത്സ വിജയകരം
1601206
Monday, October 20, 2025 3:37 AM IST
അടൂർ: ഹൃദയത്തിന്റെ പ്രധാന രക്തധമനിയായ അയോര്‍ട്ടയിലെ വീക്കമായ അയോര്‍ട്ടിക് അന്യൂറിസം ബാധിച്ച 73 വയസുള്ള രോഗിക്ക് സങ്കീര്‍ണമായ എന്‍ഡോവാസ്ക്യൂലര്‍ അന്യൂറിസം റിപ്പയര്‍ എന്ന സ്റ്റെന്റ് ഗ്രാഫ്ട് ചികിത്സ വിജയകരമായി നടപ്പിലാക്കി അടൂര്‍ ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയോളജി - കാര്‍ഡിയാക് സര്‍ജറി വിഭാഗങ്ങൾ.
വീങ്ങിയ ഭാഗത്തു വിള്ളലോ പൊട്ടലോ ഉണ്ടായാല്‍ മരണസാധ്യത കൂടുതലായതിനാലാണ് തുറന്ന ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ഈ ചികിത്സാ ചെയ്തതെന്ന് കാര്‍ഡിയോളോജിസ്റ്റ് ഡോ. കൃഷ്ണമോഹന്.
അമിത രക്തസമ്മര്‍ദം, 65 വയസിനു മുകളില്‍ പ്രായം, പുകവലി, രോഗ പാരമ്പര്യം എന്നിവയുള്ളവര്‍ ലളിതമായ അള്‍ട്രാസൗണ്ട് സ്ക്രീനിംഗിലൂടെ അന്യൂറിസം ഇല്ലായെന്നുറപ്പാക്കണമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സാജന് അഹമ്മദ് പറഞ്ഞു.
മുന്‍പ് ബൈപാസ് സര്‍ജറി കഴിഞ്ഞതും വൃക്കകളിലേക്കുള്ള രക്തക്കുഴലിനരികില് വീക്കം ഉണ്ടായതും രണ്ടു കാലുകളിലേക്കും ഇത് വ്യാപിച്ചതും കാല്‍സ്യം അടിഞ്ഞുകൂടിയതും രോഗിയുടെ സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുന്നതിനു ഇടയാക്കിയെന്നു കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജഗോപാല്‍ വിശദീകരിച്ചു .
സീനിയര്‍ കാര്‍ഡിയോളോജിസ്റ്റുകളായ ഡോ. ആശിഷ് കുമാര്‍ , ഡോ. വിനോദ് മണികണ്ഠന്, ഡോ. സന്ദീപ് ജോര്‍ജ് , ഡോ. ചെറിയാന് ജോര്‍ജ് , ഡോ. ചെറിയാന് കോശി , കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അജിത് സണ്ണി , ഡോ. ശ്രുതി മത്തായി , റേഡിയോളോജിസ്റ് ഡോ. അബ്ദുല്‍ ഫൈസല്‍ എന്നിവര്‍ കൂടി അടങ്ങുന്ന സംഘമാണ് ചികിത്സ നടത്തിയത്.