എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്‍റെ പര്യടനം
Wednesday, March 27, 2024 11:56 PM IST
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ചന്ദനത്തോപ്പ് ഐടിഐയില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.

സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്പോര്‍ട്സ് ദിനാചരണത്തിന്‍റെ സമ്മാനദാനം നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രചാരണത്തിന്‍റെ ഭാഗമായി എത്തിയ സ്ഥാനാര്‍ഥിയെ കൊണ്ട് സമ്മാനദാനം നടത്താന്‍ കഴിയില്ലെന്ന് എസ്എഫ്ഐ യൂണിയന്‍ അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് എബിവിപി - എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാക്കളും അധ്യാപകരും ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്.

പിന്നീട് പോലീസും സ്ഥലത്ത് എത്തി. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. മുകേഷ് കോളജിലെത്തി ആര്‍ട്സ് മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തിയിരുന്നു. എന്നാല്‍, ഇത് തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പരിപാടിയായിരുന്നെന്നാണ് എസ്എഫ്ഐയുടെ വാദം. ദിവസങ്ങള്‍ക്ക് മുമ്പ് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനും കാമ്പസിലെത്തി വിദ്യാര്‍ഥികളുമായി സംവദിച്ചിരുന്നു.

സംഘർഷത്തിന് ശേഷം ഐടിഐ കാമ്പസിൽ സ്ഥാനാർഥി ജി. കൃഷ്ണകുമാർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു. തന്നെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയെ അദ്ദേഹം ശക്തമായ ഭാഷയിലും ഉപദേശ രൂപേണെയും അപലപിക്കുകയും ചെയ്തു.