കൃഷ്ണകുമാർ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു
Thursday, April 25, 2024 11:42 PM IST
കൊല്ലം: നിശബ്ദ പ്രചാരണ ദിനമായ ഇന്നലെ അവസാന വോട്ടും ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ഥികള്‍. ഒന്നര മാസത്തോളം നീണ്ട പരസ്യ പ്രചരണത്തില്‍ വലിയ ജന മുന്നേറ്റമുണ്ടാക്കുവാന്‍ കൊല്ലം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് കഴിഞ്ഞുവെന്ന് പ്രവർത്തകർ പറഞ്ഞു.

മോദിയുടെ ഗാരന്‍റി ഉറപ്പ് നല്‍കിക്കൊണ്ട് മണ്ഡലത്തിലുടനീളം വിപുലമായ സ്വീകരണ പരിപാടികളായിരുന്നു കഴിഞ്ഞ ഒന്നരമാസത്തോളമായി നടന്നത്.

നിശബ്ദ പ്രചാരണത്തില്‍ കൃഷ്ണകുമാര്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുകയും ജീവനക്കാരുമായി സംസാരിച്ച് വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു.

തുടര്‍ന്ന് ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മണ്ഡലത്തിലെ പ്രധാന വോട്ടര്‍മാരെ സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം മരണപ്പെട്ട കൊല്ലം ബാറിലെ അഭിഭാഷകനായിരുന്ന രാകേഷ് രാജന്‍റെ അയത്തിലെ വീട്ടിലെത്തി കൂടുംബാഗങ്ങളുടെ ദുഃഖത്തില്‍ അദ്ദേഹം പങ്ക് ചേര്‍ന്നു. ഇന്ന് കൃഷ്ണ കുമാര്‍. വട്ടിയൂര്‍ കാവ്, കാഞ്ഞിരംപാറ സ്‌കൂള്‍ ബൂത്ത് 96-ല്‍ വോട്ട് രേഖപ്പെടുത്തും.

ബിജെപി ജില്ലാ പ്രസിഡന്‍റ് ബി.ബി ഗോപകുമാര്‍ ചാത്തന്നൂര്‍ മീനാട് ബൂത്ത്-58ല്‍ ആണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെ 10ന് ചടയമംഗലത്ത് നിന്നും സ്ഥാനാര്‍ഥിയുടെ ബൂത്ത് സന്ദര്‍ശനം തുടങ്ങും.