ഇടതുസർക്കാർ എട്ട് വർഷം കൊ ണ്ട് വികസനമുന്നേറ്റമുണ്ടാക്കി: മുകേഷ്
Wednesday, April 24, 2024 5:08 AM IST
കൊല്ലം: ഇരുപത്തഞ്ച് - മുപ്പത് വർഷം കൊണ്ട് ഉണ്ടാകേണ്ട വികസനം ഇടതുപക്ഷ സർക്കാർ കേരളത്തിൽ എട്ട് വർഷം കൊണ്ട് കൊണ്ടു വന്നൂവെന്ന് കൊല്ലം പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ്. ചാത്തന്നൂർ, പാരിപ്പള്ളി മേഖകളിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.

എട്ടു കൊല്ലം മുൻപ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ആദ്യം എടുത്ത പ്രധാന തീരുമാനങ്ങൾ വിദ്യാഭ്യാസം ഉൾപ്പടെയുള്ള മേഖലകളിലാണ്.

ഏറ്റവും വലിയ ഗംഭീരമായ സ്കൂളുകളും അതനുസരിച്ചുള്ള കോളജുകളും അതിനനുസരിച്ചുള്ള മെഡിക്കൽ കോളജുകളും എല്ലാം സജ്ജമാക്കുമെന്ന് വാഗ്ദാനം നൽകി. ഇതു കേട്ട് എല്ലാവരും പരിഹസിച്ചു.

യുഡിഎഫിന്‍റെ വലിയ നേതാക്കന്മാർ ഇതൊക്കെ എവിടെ നടക്കാനാണ്, മലർപ്പൊടിക്കാരന്‍റെ ദിവാസ്വപ്നം എന്നൊക്കെയാണ് ഇതേക്കുറിച്ച്‌ പറഞ്ഞത്. അപ്പോഴും മുഖ്യമന്ത്രി പറഞ്ഞു കാണിച്ചു തരാം.

ഇന്ന് നമ്മളുടെ സംസ്ഥാനം എല്ലാത്തിനും നമ്പർ വൺ ആയി. 25 - 30 കൊല്ലം കഴിഞ്ഞ് കേരളമെങ്ങനെ ഇരിക്കുമോ അത് എട്ട് വർഷം കൊണ്ട് സാധിച്ചു എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ പാർട്ടി നോക്കേണ്ട ആവശ്യമില്ല, ആര് ഭരിക്കുന്നു, ഏത് കൊടി എന്ന് നോക്കുന്നതിന്‍റെ ആവശ്യമില്ല, ജനതയുടെ കൈപിടിച്ചുയർത്തിയത് ആരാണോ അതാണ് നിങ്ങൾ ചിന്തിക്കേണ്ടത്.

കൊല്ലം മണ്ഡലത്തിന്‍റെ എംഎൽഎ ആയിട്ട് നിൽക്കാൻ എട്ടുകൊല്ലം മുൻപ് ഒരു സാഹചര്യം വന്നപ്പോൾ പലരും എന്നോട് പറഞ്ഞു, സജീവമായി സിനിമയിൽ നിൽക്കുന്ന ഒരാൾ സജീവ രാഷ്ട്രീയത്തിലേക്ക് വരേണ്ട കാര്യം എന്താണ്. അപ്പോൾ ഞാൻ പറഞ്ഞു കൊല്ലത്തിനുവേണ്ടി എന്നിലൂടെ എന്തെങ്കിലും ഒരു മെച്ചം വരികയാണെങ്കിൽ അത് ഒരു കാരണവശാലും ഞാൻ ഇല്ലാതാക്കില്ല.

ഒരു ജനതയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ അത് ഈ ജന്മ പുണ്യമായിട്ട് കണക്കാക്കുന്ന ഒരാളായതുകൊണ്ട് ഞാൻ അത് സ്വീകരിക്കുന്നു. എന്തുകൊണ്ടാണ് വോട്ട് ചെയ്യേണ്ടത്, ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്നത് രണ്ട് വലിയ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.