ഒമാനിൽ വാഹന അപകടത്തിൽ മരിച്ചവരിൽ കൊട്ടിയം സ്വദേശിനിയും
Friday, April 26, 2024 10:50 PM IST
ചാത്തന്നൂർ: ഒമാനിൽ വാഹനാപകടത്തിൽ മരിച്ചവരിൽ കൊട്ടിയം സ്വദേശിനിയും. കൊട്ടിയം അനീഷാമൻസിലിൽ ഷർജ് അനീഷാ(29)ണ് മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. വാഹനാപകടത്തിൽ മൂന്നുപേർ മരിക്കുകയും രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇരിങ്ങാലക്കുട സ്വദേശിനി മാജിദ രതീഷ്, ഈജിപ്ത് സ്വദേശിനിയായ അമാനി എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ. മലയാളികളായ ഷേർളി ജാസ്മിൻ, മാളു മാത്യു എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. മരിച്ച മൂന്നു പേരും പരിക്കേറ്റവരും ഒമാനിലെ നിസ്വആശുപത്രിയിലെ നഴ്സുമാരാണ്.

കഴിഞ്ഞ ദിവസം മൂന്നോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് ഇവർ താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു. അതിവേഗ പാതയുടെ ഒരുവശം കടന്നശേഷം ഡിവൈഡറിൽ മറുവശം കടക്കാനായി നിൽക്കുമ്പോൾ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഇവരുടെ മേൽ പതിക്കുകയായിരുന്നു എന്നാണ് നാട്ടിൽ ലഭിച്ച വിവരം. മൂവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

ഷർജയും ഭർത്താവ് അനീഷും മകൾ അയിഷമറിയവും അടുത്ത കാലത്താണ് നാട്ടിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 10ന് ഷർജ തിരികെ ഒമാനിലേയ്ക്ക് പോയി. അനീഷും മകളും ഒമാനിലേയ്ക്ക് പോകാനിരിക്കെയാണ് ഷർജയുടെ മരണം.