പരസ്യ പ്രചാരണത്തിന് ഇന്നു ഫൈനൽ വിസിൽ
Wednesday, April 24, 2024 5:08 AM IST
കൊല്ലം: മണ്ഡലത്തെ ഇളക്കി മറിച്ച തെരത്തെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് വൈകുന്നേരം ആറിന് ഫൈനൽ വിസിൽ. കാലാവസ്ഥയെ വെല്ലുന്ന കൊടും ചൂടായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോരാട്ട ഭൂമിയിൽ അനുഭവപ്പെട്ടത്. സെമി ഫൈനലിന് സമാനമായ പ്രചാരണമാണ് ഇന്നലെ മൂന്ന് മുന്നണികളും കാഴ്ചവച്ചത്.

റോഡ്ഷോയും വിളംബര റാലികളുമൊക്കെയായി സ്ഥാനാർഥികളും പ്രവർത്തകരും സാമ്പിൾ കലാശവുമായി നാടും നഗരവും അടക്കിവാണു. അനൗൺസ്മെന്‍റ് വാഹനങ്ങളുടെ നീണ്ട നിര തന്നെ എങ്ങും ദൃശ്യമായി. പതിവുപോലെ പാരഡി ഗാനങ്ങൾക്കായിരുന്നു മുൻതൂക്കം. സ്ഥാനാർഥികളുടെ ശബ്ദം റിക്കാർഡ് ചെയ്ത അഭ്യർഥനയും ഉച്ചഭാഷിണികളിലൂടെ മുഴങ്ങി കേട്ടു.

ഇന്ന് വൈകുന്നേരം അഞ്ചോടെ കൊല്ലം ചിന്നക്കടയടക്കം മണ്ഡലത്തിലെ പ്രധാന കവലകളിലെല്ലാം അവസാന മണിക്കൂറിലെ കലാശക്കൊട്ട് അരങ്ങേറും. വീറും വാശിയുമേറിയ കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കാൻ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആയിരങ്ങൾ ഒഴുകിയെത്തും.

ഇന്ന് രാവിലെ മുതൽ തന്നെ കലാശക്കൊട്ടിന് മുന്നോടിയായുള്ള അനൗൺസ്മെന്‍റ് വാഹനങ്ങൾ തലങ്ങും വിലങ്ങും നിരത്തുകളെ ശബ്ദായമാനമാക്കും. ഉച്ചകഴിയുന്നതോടെ പ്രചാരണപൂരം വാനോളം ഉയരും. തുടർന്നാണ് കൊട്ടിക്കലാശത്തിന്‍റെ ആവേശം നിരത്തുകളിൽ നിറഞ്ഞാടുക.
മണ്ഡലത്തിൽ ഏറ്റവും ആകർഷകവും ശ്രദ്ധേയവുമായ കൊട്ടിക്കലാശം നടക്കുന്നത് കൊല്ലത്തിന്‍റെ നഗര ഹൃദയമായ ചിന്നക്കടയിലാണ്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും റോഡ്ഷോയുമായി എത്തുക, അത് പിന്നീട് മൂന്നു കൂട്ടരുടെയും ശക്തി പ്രകടനമായി മാറും. കരുത്തുകാട്ടി വെവേറെ കോണുകളിൽ നിന്ന് ആവേശം വിതറുന്നവർ നിർദിഷ്ട സമയമാകുമ്പോൾ പ്രചാരണ സാമഗ്രികളെല്ലാം പൂട്ടിക്കെട്ടി ഒന്നും സംഭവിക്കാത്ത മട്ടിൽ നിശബ്ദമായി അവരവരുടെ മടകളിലേയ്ക്ക് മടങ്ങും.

കൊല്ലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രചാരണ പോരാട്ടത്തിനാണ് ഇക്കുറി കൊല്ലം സാക്ഷ്യം വഹിച്ചത്. പതിവ് ശൈലികൾക്ക് പുറമേ ഫേസ്ബുക്കും വാട്സ് ആപ്പും അടക്കമുള്ള സോഷ്യൽ മീഡിയകൾ വഴിയും മുന്നണികൾ മിന്നുന്ന പ്രചാരണ തന്ത്രങ്ങളാണ് കാഴ്ചവച്ചത്. സൈബർ ലോകത്തെ ഇത്തരം പ്രചാരണങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും.
വികസനവും രാഷ്ട്രീയവും തന്നെയാണ് മൂന്ന് മുന്നണികളും ഏറ്റവും ഉയർത്തിപ്പിടിച്ച ചർച്ചാ വിഷയം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഓരോ ദിവസവും പുതിയവ സൃഷ്ടിക്കപ്പെട്ട് പ്രചാരണത്തിന് അകമ്പടിയായി.

യുഡിഎഫും എൽഡിഎഫും പരസ്പരം സംവാദത്തിനായി വെല്ലുവിളികൾ പോലും നടത്തി. ഇരുപക്ഷവും വെല്ലുവിളികൾ ഏറ്റെടുത്തങ്കിലും നേരിട്ടുള്ള സംവാദത്തിന് വേദിയൊരുക്കാൻ ആരും മെനക്കെട്ടില്ല. അവസാന ഘട്ടത്തിൽ വ്യക്തിഹത്യയിൽ വരെ കാര്യങ്ങൾ എത്തി.

പൊതുവേ സംഘർഷ രഹിതമായിരുന്നു ഇക്കുറി പ്രചാരണ രംഗം. എൻഡിഎ സ്ഥാനാർഥിക്ക് പരിക്കേറ്റത് എതിരാളികളുടെ ആക്രമണത്തിലാണെന്ന പ്രചാരണം ഒടുവിൽ അവർക്ക് തന്നെ ബൂമറാംഗ് ആകുകയും ചെയ്തു. മൂന്ന് മുന്നണികളുടെയും പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ അടക്കമുള്ളവർ എത്തിയതും ശ്രദ്ധേയമായി.

എസ്.ആർ.സുധീർകുമാർ