പൗരത്വഭേദഗതി നിയമം; കോ ൺഗ്രസ് എന്തുകൊ ണ്ട് നിലപാട് പറയുന്നില്ല: മുഖ്യമന്ത്രി
Wednesday, March 27, 2024 11:56 PM IST
കൊല്ലം: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ലോകരാജ്യങ്ങളടക്കം പ്രതിഷേധമുയര്‍ത്തിയിട്ടും കോൺഗ്രസ് ദേശീയ അധ്യക്ഷനുള്‍പ്പെടെ ഔദ്യോഗികമായി ഇതുവരെ നിലപാട് പറയാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. കൊല്ലം കന്‍റോൺമെന്‍റ് മൈതാനിയിൽ പൗരത്വസംരക്ഷണസദസ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്‍റെ മതനിരപേക്ഷത തകർക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ യോജിച്ചപോരാട്ടത്തിന് മതനിരപേക്ഷ കക്ഷികൾ മുൻകൈയെടുക്കണം. എന്നാൽ, അതിനു തയാറാകാതെ ശക്തമായ എതിർപ്പുപോലുമുയർത്താതെ പിന്നോട്ടുപോവുകയാണ് കോൺഗ്രസ് ചെയ്തത്. കേരളത്തിൽ ആദ്യഘട്ടത്തിൽ യോജിച്ച സമരത്തിന് തയാറായ കോൺഗ്രസ് പിന്നീട് അതിൽ നിന്ന് പിൻവാങ്ങി.

കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതൃത്വത്തിന്‍റെ ഇടപെടലാകാം കാരണം. ഇതിന് ശേഷം പ്രക്ഷോഭത്തിൽ പങ്കെടുത്ത കോൺഗ്രസുകാര്‍ക്കെതിരെ നടപടിയെടുത്തു. ഡൽഹി കലാപമുള്‍പ്പെടെ എല്ലാ ഘട്ടത്തിലും കോൺഗ്രസ് കുറ്റകരമായ മൗനമാണ് പാലിച്ചത്. മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവർ ഡിസംബർ 10 ന് രാജ്യമാകെ തെരുവിലിറങ്ങിയപ്പോൾ കേരളത്തിലെ കോൺഗ്രസ് എം പിമാർ പാർട്ടി അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നു.

സംഘപരിവാറിന്‍റെ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരെ കൂടുതൽ കനത്ത പോരാട്ടം ഉയരേണ്ടതുണ്ട്. ആ പോരാട്ടത്തിൽ ജനങ്ങള്‍ക്ക് വിശ്വസിക്കാവുന്ന രാഷ്ട്രീയവും സമീപനവും രാജ്യത്ത് ഇടതുപക്ഷത്തിന്‍റേതും കേരളത്തിൽ എൽഡിഎഫിന്‍റേതുമാണ്. എന്തുത്യാഗം സഹിച്ചും എൽഡിഎഫ് സര്‍ക്കാര്‍ പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ തന്നെയുണ്ടാകുമെന്നും മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു