കഞ്ചാവ് വ്യാപാരത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കൊ ലപാതക ശ്രമം; രണ്ടുപേർ പിടിയിൽ
Wednesday, March 27, 2024 11:56 PM IST
കൊല്ലം :മദ്യപാനത്തിനിടിൽ കഞ്ചാവ് വ്യാപാരത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതിയും കൂട്ടാളിയും പോലീസിന്‍റെ പിടിയിലായി.
കാപ്പാ പ്രതിയായ ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാവൂരഴികത്ത് വീട്ടിൽ മിന്നൽ ഗിരീഷ് എന്ന ഗിരീഷ്(46), ഇയാളുടെ കൂട്ടാളിയായ ശക്തികുളങ്ങര ഓംചേരി കിഴക്കതിൽ വീട്ടിൽ പ്രജിത്ത്(38) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്.

ശക്തികുളങ്ങര കന്നിമേൽ സ്വദേശി ബാലാജിയെ ആണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം മരുത്തടി ഓംചേരി മഠത്തിന് സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ ബാലാജിയും ഗിരീഷും തമ്മിൽ കഞ്ചാവ് വ്യാപാരത്തെ പറ്റി തർക്കം ഉണ്ടാവുകയും തുടർന്ന് ഗിരീഷും ഇയാളുടെ കൂട്ടാളിയായ പ്രജീഷും ചേർന്ന് ബിയർ കുപ്പി ഉപയോഗിച്ച് ഇയാളെ മർദിക്കുകയായിരുന്നു.

ബിയർ കുപ്പികൊണ്ട് തലയിൽ അടിച്ച് പൊട്ടിച്ച ശേഷം കഴുത്തിൽ കുത്തി ആഴത്തിൽ മുറിവേൽപ്പിക്കുകയും മർദ്ദിച്ച് അവശനാക്കുകയും ചെയ്തു.

ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ ഉദയകുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ മാരായ വിനോദ്, പ്രദീപ്, സുദർശനൻ, എസ്‌സിപിഒ അബുതാഹിർ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.