മുകേഷ് ചടയമംഗലത്ത് പര്യടനം നടത്തി
Tuesday, March 26, 2024 11:46 PM IST
കൊല്ലം: കൊല്ലം തൊഴിലാളികളുടെ ജില്ലയാണെന്നും അവരോട് മുഖദാവിൽ വോട്ട് ചോദിക്കുന്നത് പ്രത്യേക സന്തോഷമെന്നും എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ്. ഇന്നലെ ചടയമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചയാത്തുകളിൽ പൊതു സ്വീകരണ പരിപാടികളിൽ പ്രസംഗിക്കുകയായിരുന്നു മുകേഷ്.

നിങ്ങളെ എല്ലാവരെയും മുഖദാവിൽ കണ്ട് വോട്ടഭ്യർഥിക്കുന്നതിനാണ് ഞാൻ നിൽക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ഇലക്ഷനാണ് ഇതെന്ന് നമുക്കറിയാം. കഴിഞ്ഞ 25-26 ദിവസമായിട്ട് കൊല്ലത്തിന്‍റെ പല ഭാഗങ്ങളിലും അമ്മമാരെയും സഹോദരിമാരെയും സുഹൃത്തുക്കളെയും കണ്ട് വോട്ടഭ്യർഥിക്കുകയാണ്. കൊല്ലം ഒരു തൊഴിലാളി ജില്ലയാണ്. പല മേഖലകളിലെ തൊഴിലാളികളേയും സാധാരണക്കാരെയുമെല്ലാം നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കുകയാണ്. കേരളം കേരളമായി നിലനിർത്താൻ എൽഡിഎഫിന് മാത്രമേ സാധിക്കൂവെന്ന് എല്ലാവർക്കും മനസിലായി കഴിഞ്ഞെന്നും മുകേഷ് പറഞ്ഞു.

രാവിലെ വെളിനല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം പര്യടനം ചടയമംഗലം പഞ്ചായത്തിലായിരുന്നു. തുടർന്ന് ഇട്ടിവയിലെ പലയിടങ്ങളായി സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. ഓരോ സ്വീകരണ യോഗത്തിലും ജനങ്ങളുടെ പ്രതികരണം ആവേശപൂർവമായിരുന്നു.

24 നു റോസ്മലയിലായിരുന്നു പൊതു സ്വീകരണ പരിപാടികൾക്ക് തുടക്കമായത്. റോസ് മലയിലും പിന്നീട് അച്ചൻ കോവിലിലും തെന്മലയിലും ആര്യങ്കാവിലും നടന്ന പ്രചാരണ പരിപാടികൾക്ക് വൻ ജനപങ്കാളിത്തമായിരുന്നു.