ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
Tuesday, March 26, 2024 12:18 AM IST
അഞ്ചല്‍ : ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. റൂറല്‍ പോലീസ് ഡാന്‍സഫ് സംഘവും ചടയമംഗലം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് 250 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടിയത്.

മലപ്പുറം പുത്തൂർ പി കെ ഹൗസിൽ നിസാമുദീന്‍ (33) ആണ് പിടിയിലായത്. എറണാകുളത്തുള്ള അരുണ്‍ എന്ന സുഹൃത്ത് വഴി നിലമേല്‍ സ്വദേശിയായള്‍ക്ക് എത്തിക്കുന്നതിനാണ് മലപ്പുറം സ്വദേശിയായ നിസാമുദീന്‍ ഹാഷിഷ് ഓയിലുമായി നിലമേലില്‍ എത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷിച്ചുവന്ന പോലീസ് ബസില്‍ എത്തിയ നിസാമുദീനെ പിടികൂടുകയായിരുന്നു.

കഞ്ചാവ് വാറ്റി എടുക്കുന്ന ഹാഷിഷ് ഓയില്‍ യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിപണിയില്‍ ഒരുലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു.

ഹാഷിഷ് ഓയില്‍ കൃത്യമായി എത്തിച്ചാല്‍ മുപ്പതിനായിരം രൂപ ലഭിക്കുമെന്ന് പിടിയിലായ നിസാമുദീന്‍ പോലീസിനിട് പറഞ്ഞു. നിസാമുദീനെതിരെ കേരളത്തിലേ വിവിധ പോലീസ് റ്റേഷനുകളിൽ മോഷണം, കഞ്ചാവ്, മയക്കുമരുന്ന് അടക്കം നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. ഇയാള്‍ ആര്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് നിലമേലില്‍ എത്തിച്ചതെന്നും ഇടപാടുകാര്‍ ആരൊക്കെ എന്നതടക്കം അന്വേഷിച്ചു വരികയാണന്ന് ചടയമംഗലം പോലീസ് പറഞ്ഞു.