ഉത്സവത്തിനിടെ ബാലികയുടെ മരണം: ആന്തരിക അവയവത്തിനേറ്റ ക്ഷതമെന്ന് പ്രാഥമിക നിഗമനം
Tuesday, March 26, 2024 12:18 AM IST
ചവറ : ഉത്സവത്തിനിടെ അഞ്ച് വയസുകാരി മരിയ്ക്കാൻ ഇടയായ സംഭവത്തിൽ ആന്തരിക അവയവത്തിന് ഏറ്റ ക്ഷതമാണെന്ന് പ്രാഥമിക നിഗമനം. ചവറ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവസമാപനത്തിനിടെ വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിരക്കിൽ കഴിഞ്ഞദിവസം രാത്രി 12 നായിരുന്നു അപകടം.

ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്‍റേയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. കടത്താറ്റുവയലിൽ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റുകയും ഇതിനിടെയുണ്ടായ തിരക്കിൽ അച്ഛന്‍റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തിൽപെടുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

പരിക്കേറ്റ ഉടൻതന്നെ പോലീസിന്‍റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ ഒന്നരയോടു കൂടി മരണമടഞ്ഞു. കഴുത്തിൽ കയർ കുരുങ്ങിയ പാട് ഉള്ളതായിട്ടും സൂചനയുണ്ട്.

ശരീരഭാഗം ശക്തമായി വണ്ടി കുതിരയുടെ ഏതെങ്കിലും വശത്ത് ഇടിച്ചതിന്‍റെ ഫലമായി ഉണ്ടായ ആന്തരിക ക്ഷതമാണ് മരണത്തിന് കാരണമായ എന്നാണ് നിഗമനം.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു. സഹോദരി ഇന്ദ്ര.