ട്രെയിന്‍ യാത്രാസംവിധാനം പരിഷ്‌കരിക്കണം: മന്ത്രി
Tuesday, September 19, 2023 11:53 PM IST
കൊല്ലം:ചെങ്കോട്ട പാതയിലെ ട്രെയിന്‍ യാത്രാക്രമീകരണം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധമാക്കണമെന്ന് മന്ത്രി കെ. എന്‍ .ബാലഗോപാല്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മന്ത്രി കത്തും നല്‍കി.
ചെങ്കോട്ട-പുനലൂര്‍ പാതയില്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കൂട്ടണം.

റദ്ദാക്കിയ 06659/06660 നമ്പര്‍ ട്രെയിന്‍ പുനസ്ഥാപിക്കുകയും വേണം. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയം നിശ്ചയിക്കണം. മയിലാടുതുറൈ-ചെങ്കോട്ട എക്‌സ്പ്രസ് കൊല്ലം വരെയാക്കണം.

തിരുനെല്‍വേലി മാംഗളൂര്‍ സ്‌പെഷല്‍ പ്രതിവാര ട്രെയിന്‍ തുടങ്ങുകയുംവേണം. 16102 കൊല്ലം ചെന്നൈ എഗ്മൂര്‍, 16729 മധുരൈ-പുനലൂര്‍ തീവണ്ടികളുടെ സമയക്രമവും യാത്രക്കാരുടെ സൗകര്യാര്‍ഥമാക്കണം.

ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചിട്ടുണ്ട്. യാത്രക്കാരുടെ കൂട്ടായ്മ നല്‍കിയ പരാതികൂടി പരിഗണിച്ചാണ് കത്തു നല്‍കിയത്.