കുറുവ ദ്വീപ് തുറക്കാൻ നടപടിവേണമെന്ന്
Friday, March 29, 2024 5:08 AM IST
പുൽപ്പള്ളി: കുറുവാ ഇക്കോടൂറിസം കേന്ദ്രം കഴിഞ്ഞ രണ്ട് മാസത്തോളമായി അടച്ചിട്ട് തൊഴിലാളികൾക്ക് ജോലി നിഷേധിക്കുന്ന വനംവകുപ്പിന്‍റെ നടപടിക്കെതിരേ ഏപ്രിൽ രണ്ടിന് ചെതലത്ത് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കുറുവ ടൂറിസം വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കുറുവാ ദ്വീപിനെ ആശ്രയിച്ച് കഴിയുന്ന മറ്റുള്ളവരും സമരത്തിൽ പങ്കെടുക്കും. കുറുവാ ദ്വീപിൽ വനസംരക്ഷണ സമിതിയുടെ കീഴിൽ 40 ഓളം പേരാണ് ജോലി ചെയ്തിരുന്നത്. ഇതിൽ 30 പേരും കാട്ടുനായ്ക്ക, പണിയ തുടങ്ങിയ പിന്നോക്ക ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരാണ്.

കഴിഞ്ഞ രണ്ട് മാസമായി ജോലിയില്ലാതായതോടെ ഈ കുടുംബങ്ങളെല്ലാം പട്ടിണിയിലാണ്. ഫെബ്രുവരി പത്തിന് പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ അജീഷ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് കുറുവാ ദ്വീപും അടച്ചിട്ടത്. കോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ഇവിടെ നിന്നും വനംവകുപ്പിന് വരുമാനമായി ലഭിക്കുന്നത്. എന്നാൽ ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷങ്ങളെത്തി നിൽക്കുന്ന ഈ സമയത്ത് ആദിവാസികളടക്കമുള്ള ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന മനുഷ്യത്വരഹിതമായ സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്.

മുന്പ് വേനലിലും മഴക്കാലത്തും ദ്വീപ് അടച്ചിടുന്പോൾ വനംസംരക്ഷണ സമിതിയിലെ തൊഴിലാളികളെ ഫയർവാച്ചർമാരായും ആന കാവലിനായുമൊക്കെ നിയോഗിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ഇവിടുത്തെ തൊഴിലാളികൾക്ക് യാതൊരു ജോലിയും നൽകാൻ വനംവകുപ്പ് തയാറാകുന്നില്ല.

ഈ താത്കാലിക ജോലിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന വനംസംരക്ഷണ സമിതിയിലെ തൊഴിലാളികളിപ്പോൾ യാതൊരു വരുമാനവുമില്ലാതെ കഷ്ടപ്പെടുകയാണ്. പ്രതിമാസം 12000 രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക രീതിയിൽ തൊഴിൽ നൽകണമെന്നും വിഷുവിന് മുന്നോടിയായി 10000 രൂപയെങ്കിലും ധനസഹായം അനുവദിക്കണമെന്നും ഭാരവാഹികൾ ആഴവശ്യപ്പെട്ടു.

സിഐടിയു പഞ്ചായത്ത് സെക്രട്ടറി ബൈജു നന്പിക്കൊല്ലി, പി.ജെ. ഷിബു, ടി.ജി. മനോജ്, കെ.എം. ബാബു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.