വായ്പ തിരിച്ചടവ്: കർഷകർക്കെതിരേ നിയമ നടപടിയുമായി ബാങ്കുകൾ
Wednesday, April 24, 2024 5:55 AM IST
പുൽപ്പള്ളി: വരൾച്ചയും കൃഷി നാശവുംമൂലം പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കർഷകർക്കെതിരേ വായ്പാകുടിശിക മുടങ്ങിയതിന്‍റെ പേരിൽ ബാങ്കുകൾ നിയമനടപടികളുമായി മുന്നോട്ടുപോകുന്നത് കർഷകരെ വീണ്ടും ആശങ്കയിലാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ കർഷകർ ആശങ്കയിലാണ്. കർഷകരുടെ കൃഷിയിടങ്ങൾ ജപ്തി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതിനെ തുടർന്ന് രാഷ്ട്രീയപാർട്ടികളും കർഷകസംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തിയതോടെ താൽക്കാലികമായി നിർത്തിവച്ച ജപ്തി നടപടികളാണ് വീണ്ടും ആരംഭിച്ചത്.

കർഷകരുടെ ഭൂമി ജപ്തി ചെയ്യരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികളും വിവിധ കർഷകസംഘടനകളും ബാങ്കുകൾക്ക് മുന്നിൽ സമരം ആരംഭിക്കുകയും ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും കത്തയക്കുകയും കർഷക സംഘടനകളുടെ നേതൃത്വത്തിൽ നിവേദനം നൽകുകയും ചെയ്തിട്ടും യാതൊരുപ്രയോജനവുമുണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.

ബാങ്കുകൾ ഇപ്പോൾ വായ്പാകുടിശികയുള്ള കർഷകരുടെ വീടുകളിലെത്തി വായ്പ പുതുക്കുകയോ അടച്ചുതീർക്കുകയോ ചെയ്യാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാട് കർശനമാക്കിയതോടെ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കുടിയേറ്റമേഖലയിലെ കർഷകർ.

സാന്പത്തികവർഷം കഴിഞ്ഞതോടെ വായ്പയെടുത്ത കർഷകർക്ക് പലിശയും കൂട്ടുപലിശയും ഉൾപ്പെടെ വൻതുകയാണ് കുടിശികയായിട്ടുള്ളത്. കുരുമുളക്, കാപ്പി എന്നിവയുടെ ഉത്പാദനക്കുറവും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബാങ്കുകൾ വായ്പ അടക്കുന്നതിന് സാവകാശം നൽകിയാൽ ലോണടയ്ക്കാമെന്ന് കർഷകർ ബാങ്ക് അധികൃതരോട് ആവശ്യപ്പെടുന്പോഴും സാവകാശം നൽകാൻ കഴിയില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.

അടിയന്തരമായി ബന്ധപ്പെട്ടവർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികളിലേക്ക് കടക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. അടിയന്തരമായി ബാങ്കുകളുടെ ജപ്തി നടപടി നിർത്തിവയ്ക്കൻ ആവശ്യമായ നടപടിയുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.