അമേഠിയിൽ മത്സരിക്കാനുള്ള രാഹുലിന്‍റെ നീക്കത്തിനു പിന്നിൽ വയനാട്ടിൽ തോൽക്കുമെന്ന ഭയം: എൽഡിഎഫ്
Thursday, April 25, 2024 5:40 AM IST
കൽപ്പറ്റ: ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കത്തിനു പിന്നിൽ വയനാട്ടിൽ തോൽക്കുമെന്ന് ഭയമാണെന്ന് എൽഡിഎഫ് നേതാക്കളായ സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു, കെ.കെ. ഹംസ, ജോസഫ് മാണിശേരി, ഷാജി ചെറിയാൻ, കെ.പി. ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുൽ അമേഠിയിൽ മത്സരിക്കുമെന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്. മറ്റൊരു മണ്ഡലത്തിലും മത്സരിക്കുന്നുണ്ടെങ്കിൽ അക്കാര്യം വയനാട് മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞശേഷം പ്രഖ്യാപിക്കുന്നത് ജനവഞ്ചനയാണ്. വോട്ടടുപ്പ് നടക്കുംമുന്പ് പ്രഖ്യാപനത്തിനു രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും തയാറാകണം.

വയനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ വിജയിക്കും. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തിയ വോട്ടർമാർ ആനി രാജയെ പാർലമെന്‍റിൽ എത്തിക്കാനുള്ള തീരുമാനത്തിലാണ്. പരന്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്ന നിരവധി കുടുംബങ്ങൾ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന നിലപാടിലാണ്.

മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നിലും ഇടപെടാനും പരിഹരിക്കാനും രാഹുൽ ഗാന്ധിക്കു കഴിഞ്ഞില്ല. ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക് നീക്കുമെന്നും വയനാട് റെയിൽവേ യാഥാർഥ്യമാക്കുമെന്നും വാഗ്ദാനം ചെയ്താണ് 2019ൽ അദ്ദേഹം വോട്ട് നേടിയത്. വയനാട് നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് രാഹുൽ പാർലമെന്‍റിൽ ഇടപെട്ടില്ല.

കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവ് ആയിട്ടും അഞ്ച് വർഷത്തിനിടെ ഒരു സ്വകാര്യ ബിൽ പോലും പാർലമെന്‍റിൽ അവതരിപ്പിച്ചില്ല. എംപി ഫണ്ട് വിനിയോഗിച്ചതിനെയാണ് വലിയ കാര്യമായി യുഡിഎഫ് കൊണ്ടാടുന്നത്.

ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതല്ല കോണ്‍ഗ്രസ് പ്രകടന പത്രിക. 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയുന്നതു സംബന്ധിച്ച് പ്രകടന പത്രികയിൽ പരാമർശമില്ല. പൗരത്വ നിയമ ഭേദഗതി, പൗരാവകാശ രജിസ്റ്റർ, കാർഷിക പരിഷ്കരണ നിയമങ്ങൾ, കാവിവത്കരണ വിദ്യാഭ്യാസ നയം എന്നീ വിഷയങ്ങളിൽ കോണ്‍ഗ്രസ് മൗനത്തിലാണ്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യനാണ് രാഹുൽ ഗാന്ധി. എംപി ആയതിനുശേഷം വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് അദ്ദേഹം മണ്ഡലത്തിൽ വന്നത്. അപ്പോഴൊന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നില്ല. ഇക്കുറി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുൽ ഏതാനും മണിക്കൂറുകളാണ് മണ്ഡലത്തിൽ ചെലവഴിച്ചത്.

വോട്ടർമാരെ കാണാനും കേൾക്കാനുമുള്ള മര്യാദ കാണിച്ചില്ല. ഇതിൽ യുഡിഎഫ് അണികൾക്കുള്ള പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിക്കും. വയനാടിന്‍റെ ശബ്ദമായി ആനി രാജ എപ്പോഴും ജനങ്ങൾക്കിടയിൽ ഉണ്ടാകുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.