പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ബൈക്ക് മോഷ്ടിച്ചയാളെ വലയിലാക്കി പോലീസ്
Tuesday, April 23, 2024 7:23 AM IST
പനമരം: പനമരം ടൗണിലെ പാർക്കിംഗിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ മോഷ്ടാവിനെ പനമരം പോലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ ബത്തേരി തൊട്ടിയിൽ ഷഫീഖ് (21) നെയാണ് കുന്ദമംഗലം പോലീസിന്‍റെ സഹായത്തോടെ കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടിയത്.

ചെറുകാട്ടൂർ സ്വദേശി രാജു സെബാസ്റ്റ്യന്‍റെ ബൈക്കാണ് ഇയാൾ മോഷിച്ചത്. ബത്തേരി ഹോമിയോ ആശുപത്രി ജീവനക്കാരനായ രാജു ബൈക്ക് രാവിലെ ഏഴേമുക്കാലോടെ പനമരം ടൗണിൽ ബൈക്ക് പാർക്കിംഗിൽ നിർത്തിയിട്ട് ജോലിക്ക് പോയതാണ്. വൈകുന്നേരം 3.15 ന് തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിഞ്ഞത്.

തുടർന്ന് നാലേകാലോടെ പനമരം സ്റ്റേഷനിൽ പരാതി നൽകുകയും പോലീസിന്‍റെ പെട്ടെന്നുള്ള ഇടപെടൽ കൊണ്ട് അഞ്ചോടെതന്നെ മോഷ്ടാവിനെ ബൈക്കു സഹിതം പിടികൂടുകയുമായിരുന്നു. ഇൻസ്പെക്ടർ എസ്എച്ച്ഒ വി. സിജിത്തിന്‍റെ നേതൃത്വത്തിൽ എസ്ഐ കെ. ദിനേശ്, എഎസ്ഐ വി.ടി. സുലോചന, സിവിൽ പോലീസ് ഓഫീസർമാരായ എൻ. ശിഹാബ്, എ. ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.