കാറ്റിലും മഴയിലും വീട് തകർന്നു
Thursday, April 25, 2024 5:40 AM IST
പുൽപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, പെരിക്കല്ലൂർ, ഭൂദാനംകുന്ന് പ്രദേശങ്ങളിൽ നിരവധി വീടുകൾ തകർന്നു. ഇതിന് പുറമേ വ്യാപക കൃഷിനാശമാണുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ പെയ്ത വേനൽമഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റാണ് നാശം വിതച്ചത്.

മരക്കടവ് നെല്ലിക്കാട് പ്രഭയുടെ വീട് പൂർണമായി തകർന്നു. ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്നു. വീടിന്‍റെ ചുമരുകൾക്ക് കേടുപാടുണ്ടായി. ചുമരിലെ കട്ടകൾ ഇടിഞ്ഞുവീണ് ടിവി, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങൾ നശിച്ചു.

വീട്ടിനുള്ളിൽ താമസിക്കാൻ കഴിയാത്തതിനാൽ പ്രഭയും മകൻ രഞ്ജിത്തും മറ്റൊരു വീട്ടിലാണ് കഴിഞ്ഞ രാത്രി അന്തിയുറങ്ങിയത്. ഭൂതാനംകുന്നിലെ ചന്ദ്രവിലാസം സന്തോഷിന്‍റെ വീടിന്‍റെ അടുക്കളയുടെ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണ് വലിയ നാശമുണ്ടായി.

മരക്കടവ് വല്ലത്ത് സുനിലിന്‍റെ വീടിനോട് ചേർന്ന തൊഴുത്തിലേക്കും കാർ ഷെഡിലേക്കും തെങ്ങ് കടപുഴകിവീണു. മരക്കടവിലെ മങ്ങാട്ടുകുന്നേൽ ബേബിയുടെ വാഴ കൃഷിയും നശിച്ചു. ശക്തമായ കാറ്റിൽ കുലയെത്തിയ വാഴകൾ ഒടിഞ്ഞു വീണു.

ഇതിന് പുറമേ പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ബുധനാഴ്ച റവന്യു, കൃഷി, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ നാശനഷ്ടങ്ങളുണ്ടായ ഇടങ്ങളിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വീട് തകർന്നവർക്ക് അടിയന്തര സഹായം നൽകാൻ അധികൃതർ തയാറാവണമെന്ന് പഞ്ചായത്തംഗം ജോസ് നെല്ലേടം ആവശ്യപ്പെട്ടു.