വരൾച്ച രൂക്ഷം: ചെക്ക്ഡാമുകളിൽ ഷട്ടർ ഇല്ലാത്തതിനാൽ മഴവെള്ളം പാഴാകുന്നു
Wednesday, April 24, 2024 5:55 AM IST
പുൽപ്പള്ളി: വരൾച്ച രൂക്ഷമായ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ജലസംരക്ഷണം ഉറപ്പുവരുത്താനായി കടമാൻതോട്ടിലും മുദ്ദള്ളി തോട്ടിലും കന്നാരംപുഴയിലും നിർമിച്ച ചെക്ക് ഡാമുകളിൽ ഷട്ടറുകൾ സ്ഥാപിക്കുവാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് പരാതിയുമായി നാട്ടുകാർ.

രണ്ട് മാസമായി കൊടും വരൾച്ചയെ തുടർന്ന് കാർഷിക വിളകൾ പൂർണമായി കരിഞ്ഞുണങ്ങുകയും കിണറുകളിലും കുളങ്ങളിലും ജലവിതാനം കുത്തനെ താഴുകയും ചെയ്തു. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കഴിഞ്ഞ ദിവസങ്ങളിൽപെയ്ത മഴവെള്ളം തടഞ്ഞു നിർത്താനാവശ്യമായ യാതൊരു നടപടിയും ഉണ്ടാവാത്തതുമൂലം വെള്ളം പൂർണമായി ഒഴുകി കബനി നദിയിലെത്തിയ അവസ്ഥയാണ്.

രണ്ട് മാസം മുന്പുതന്നെ മൂന്ന് തോടുകളിലും നിർമിച്ച 19 ചെക്ക് ഡാമുകളിൽ ഷട്ടറുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇതുമൂലം കടമാൻതോടും മുദ്ദള്ളിത്തോടും കന്നാരം പുഴയുമെല്ലാം പൂർണമായി വറ്റിവരണ്ട അവസ്ഥയിലായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വേനൽമഴ ലഭിച്ചെങ്കിലും തോടുകളിൽ ഒരു തുള്ളിവെള്ളം പോലും ഇല്ല. ഇതിന് പരിഹാരം കാണാൻ പഞ്ചായത്തോ ജലസേചന വകുപ്പോ ചെക്ക് ഡാമുകളിൽ ഷട്ടറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ചെക്ക് ഡാമുകളിൽ മഴവെള്ളം സംഭരിക്കാനാവശ്യമായ നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. തടയണ നിർമിക്കാൻ നടപടി വേണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടുന്പോൾ ജലസേചന വകുപ്പിന്‍റെ കീഴിലുള്ളതിനാൽ അവർക്കാണിതിന്‍റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ്. മേഖലയിലുള്ള 19 ചെക്ക് ഡാമുകളിൽ ഷട്ടറുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.