വന്യജീവി ശല്യം; തൊലിപ്പുറത്തെ ചികിത്സ ഫലംചെയ്യില്ല: കെ.ജെ. ദേവസ്യ
Friday, March 29, 2024 5:08 AM IST
കൽപ്പറ്റ: വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ നടപടിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ പ്രയോജനം ചെയ്യുമെന്ന് കരുതാനാകില്ലെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ പ്രസ്താവനയിൽ പറഞ്ഞു.

തൊലിപ്പുറത്തെ ചികിത്സ ഫലം ചെയ്യില്ല. വനഭൂമിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കൃഷികൾ മാറ്റി ചെയ്യുന്നത് വന്യജീവികളെ വനത്തിൽത്തന്നെ നിർത്താൻ പര്യാപ്തമല്ല. വയനാട്ടിൽ വന വിസ്തൃതിയിൽ അടുത്തകാലത്ത് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടില്ല. എന്നാൽ അടിക്കാടും ഭക്ഷണ, ജല ലഭ്യതയും കുറഞ്ഞു.

ആനയും കടുവയും പന്നിയും പോത്തും മാനും മയിലും ഉൾപ്പെടെ ജിവികളുടെ എണ്ണം കാടിന് ഉൾക്കൊള്ളാൻ കഴിയാത്തവിധം വർധിച്ചു. ഇത് അവയെ ആഹാര സന്പാദനത്തിനു കാടിറങ്ങാൻ നിർബന്ധിതമാക്കി. ഈ യാഥാർഥ്യം ഉൾക്കൊണ്ടാകണം ദുരന്ത നിവാരണം. വന്യജീവി പെരുപ്പം നിയന്ത്രിക്കുന്നതിനു മറ്റു രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളിൽ ശ്രദ്ധ പതിയണം. നിരവധി രാജ്യങ്ങളിൽ കാടിന്‍റെ വിസ്തീർണവും ജീവികളുടെ എണ്ണവും നിശ്ചിതകാലങ്ങളിൽ തിട്ടപ്പെടുത്തുന്നുണ്ട്.

എണ്ണത്തിൽ അധികരിച്ചതായി കാണുന്ന ജീവികളെ അവയുടെ ആരോഗ്യനിലവാരവും കണക്കിലെടുത്ത് വധിക്കാൻ അനുമതി നൽകുന്നുണ്ട്. കൊല്ലുന്ന ജീവികളിൽ ഭക്ഷ്യയോഗ്യമായവയുടെ മാംസം വിൽപന നടത്തി വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കാപ്പിച്ചെടിയിൽ കൊന്പുകൾ ധാരാളമായി വളരുന്പോൾ നല്ലതുമാത്രം നിലനിർത്തുകയും ബാക്കി വെട്ടിക്കളയുകയും ചെയ്യാറുണ്ട്. ഈ ക്രമീകരണം വന്യജീവികളുടെ കാര്യത്തിലും പ്രയോഗിക്കാവുന്നതാണ്. ഇതിനു കേന്ദ്ര സർക്കാർ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം. വന്യജീവികളെ വനത്തിൽ ഭക്ഷണവും വെള്ളവും ഒരുക്കി സംരക്ഷിക്കണം. അവ കാടിറങ്ങാത്തവിധം പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ദേവസ്യ പറഞ്ഞു.