പഴശിരാജ കോളജ് മൈതാനത്തോട് ചേർന്ന് തോട്ടത്തിൽ തീ പടർന്നു
Thursday, March 28, 2024 5:51 AM IST
പുൽപ്പള്ളി: പഴശിരാജ കോളജിലെ മൈതാനത്തോട് ചേർന്നുള്ള തോട്ടത്തിൽ തീപടർന്നു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കോളജ് കെട്ടിടത്തിന്‍റെ ഏതാനും മീറ്ററുകൾ മാത്രമകലെയാണ് തീ കത്തിപ്പടർന്നത്.

തീയുയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻതന്നെ കോളജിലെ എൻസിസി കേഡറ്റുകളും മറ്റു വിദ്യാർഥികളും ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ശക്തമായ കാറ്റുണ്ടായതോടെ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇതോടെ കോളജ് അധികൃതർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

തീപടർന്ന തോട്ടത്തിന് തൊട്ടടുത്തായി നിരവധി വീടുകളുമുണ്ട്. ബത്തേരിയിൽ നിന്നു അസിസ്റ്റന്‍റ് ഫയർ സ്റ്റേഷൻ ഓഫീസർ ഐപ്പ് ടി. പൗലോസിന്‍റെ നേതൃത്വത്തിൽ ഒരു യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും കെടുത്താനായത്.

കോളജിലെ ബി വോക്ക് വിദ്യാർഥികളുടെ ഒരേക്കറോളം വരുന്ന വാഴക്കൃഷി പൂർണമായി കത്തി നശിച്ചു. തോട്ടത്തിലുണ്ടായിരുന്ന മരങ്ങളും കത്തിയിട്ടുണ്ട്. കോളജിന് സമീപം ഏങ്ങനെയാണ് തീപടർന്നതെന്ന് വ്യക്തമല്ല.