പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതായി പരാതി
Thursday, March 28, 2024 5:51 AM IST
പുൽപ്പള്ളി: പെരിക്കല്ലൂരിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി കുന്പിളേരി വരണാക്കുഴിയിൽ അജിത്ത് (23)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 10.15ഓടെയായിരുന്നു സംഭവം. വെട്ടത്തൂർ ഭാഗത്തുനിന്നു കഞ്ചാവുമായി സ്കൂട്ടറിൽ രണ്ട് യുവാക്കൾ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസിന്‍റെ ഇന്‍റർസെപ്റ്റർ യൂണിറ്റ് രാത്രി 9.45ഓടെ പെരിക്കല്ലൂരിലെത്തിയത്.

ഇതിനിടെയാണ് രണ്ട് യുവാക്കൾ ഇതുവഴി സ്കൂട്ടറിലെത്തിയത്. ഉദ്യോഗസ്ഥർ വാഹനത്തിന് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് സ്കൂട്ടർ ഇടിച്ചുകയറ്റുകയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർ രാജേഷിനാണ് വാഹനമിടിച്ച് സാരമായി പരിക്കേറ്റത്. മറ്റുള്ള ഉദ്യോഗസ്ഥർ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.
ഉദ്യോഗസ്ഥനെ ഇടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുവീണു. പരിക്കേറ്റ ഉദ്യോഗസ്ഥനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ ഓടിരക്ഷപെടുകയായിരുന്നു. ഉടൻതന്നെ എക്സൈസ് ഉദ്യോഗസ്ഥർ പുൽപ്പള്ളി പോലീസിൽ വിവരം നൽകി.

തുടർന്ന് പുൽപ്പള്ളി പോലീസിന്‍റെ പട്രോളിംഗ് സംഘം പരിശോധന നടത്തിവരുന്നതിനിടെ ഇന്നലെ പുലർച്ചെ പുൽപ്പള്ളി ടൗണിൽ നിന്നു യുവാക്കളെ കണ്ടെത്തി. പോലീസിനെ കണ്ട് അജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപെട്ടു.

ഗുരുതരമായി പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥനെ ആദ്യം ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥന്‍റെ തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്.

ചെവിക്കുള്ളിലെ എല്ല് പൊട്ടുകയും തോളെല്ലിനും നെറ്റിയിലും പരിക്കുണ്ട്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അജിത്തിന്‍റെ ഒപ്പമുണ്ടായിരുന്ന മീനങ്ങാടി സ്വദേശിയായ സുഹൃത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.