മാലിന്യ കൂന്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ച സംഭവം: പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
Wednesday, March 27, 2024 5:56 AM IST
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്ത് ഹരിതകർമസേന സംഭരിച്ച് ചുളളിയോട് ചന്തയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കൂന്പാരത്തിന് തീപിടിച്ച് ഗോത്രവർഗത്തിൽപ്പെട്ട അറുപതുകാരൻ മരക്കാനിടയായത് പഞ്ചായത്തിന്‍റെ അനാസ്ഥകാരണമാണെന്ന് ആരോപിച്ച് സിപിഎം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

മാർച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. ബേബി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യകൂന്പാരത്തിന് തീപിടിച്ചാണ് സമീപത്തെ ചായ്പ്പിൽ കിടന്നുറങ്ങുകയായിരുന്ന അന്പലക്കുന്ന് കോളനിയിലെ ഭാസ്ക്കരൻ(60) വെന്തുമരിക്കാനിടയായത്.

ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യാത്തതും അലക്ഷ്യമായി കൊണ്ടുവന്നിടുന്നതുമാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ചായിരുന്നു സിപിഎമ്മിന്‍റെ പ്രതിഷേധം. ടി.പി. ഷുക്കൂർ അധ്യക്ഷത വഹിച്ചു.

എം.എസ്. ഫെബിൻ, ടി.കെ. രമേശ്, പി.ആർ. ജയപ്രകാശ്, പി.കെ. രാമചന്ദ്രൻ, സുരേഷ് താളൂർ, ശിവശങ്കരൻ, സാബു കുഴിമാളം, ഷാജി കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.