‘വരൾച്ചയ്ക്ക് പരിഹാരം കാണാൻ കടമാൻതോട് പദ്ധതി നടപ്പാക്കണം’
Tuesday, March 26, 2024 7:26 AM IST
പുൽപ്പള്ളി:പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വരൾച്ചയ്ക്ക് പരിഹാരമായി കടമാൻതോട് ജലസേചന പദ്ധതി നടപ്പാക്കണമെന്ന് കർമ സമിതി ആവശ്യപ്പെട്ടു. വേനൽ ആരംഭത്തിൽത്തന്നെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളെ വരൾച്ച ഗ്രസിച്ചു.

ജലസ്രോതസുകൾ വറ്റി. കൃഷികൾ ഉണങ്ങി നശിക്കുകയാണ്. വെള്ളം ലഭ്യമല്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ പശുവളർത്തൽ ഉപേക്ഷിച്ചു. കുടിവെള്ളം പല കുടുംബങ്ങൾക്കും കിട്ടാക്കനിയായി. ആവർത്തിക്കുന്ന വരൾച്ച കാർഷിക മേഖലയിൽ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

2004ലാണ് മേഖലയിൽ ആദ്യമായി ശക്തമായ വരൾച്ച റിപ്പോർട്ട് ചെയ്തത്. അന്നത്തേതുമായി താരതമ്യം ചെയ്താൽ ഇപ്പോഴത്തേതാണ് കൂടുതൽ ശക്തം. വരൾച്ച പരിഹാരത്തിന് ഇതിനകം കോടിക്കണക്കിനു രൂപ ചെലവഴിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. 2016ൽ സർക്കാർ ആവിഷ്കരിച്ച വരൾച്ച ലഘൂകരണ പദ്ധതി ഉദ്യോഗസ്ഥരടക്കം ചിലർക്ക് കറവപ്പശുവായി. വരൾച്ച പ്രശ്നത്തിന് ശാശ്വത പരിഹാരം കടമാൻതോട് പദ്ധതി പ്രാവർത്തികമാക്കുകയാണ്.

പദ്ധതിക്കെതിരേ പ്രവർത്തിക്കുന്നവർ യാഥാർഥ്യം ഉൾക്കൊള്ളണം. പദ്ധതി നടപ്പാക്കിയാൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിൽ എത്തുമെന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് കുപ്രചാരണം നടത്തുന്നവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.എൻ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജോസ് നെല്ലേടം, എം.ആർ. ജനകൻ, പി.ജെ. അഗസ്റ്റി, കെ.സി. വർഗീസ്, ശിവരാമൻ പാറക്കുഴി എന്നിവർ പ്രസംഗിച്ചു.