മഞ്ചേരി: പി.വി. അൻവറിനെപ്പോലെ ഒരു നേതാവിനെ കിട്ടിയിട്ട് അവസരം കളഞ്ഞുകുളിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ അമർഷം പ്രകടിപ്പിച്ച് ഐഎൻഎൽ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഐഎൻഎൽ ദേവർകോവിൽ വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി സി.പി. അബ്ദുൾ വഹാബാണ് അവസരം ഉപയോഗിക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തെ നിശിതമായി വിമർശിക്കുന്നത്.

ചരിത്രപരമായ മണ്ടത്തരങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച പാർട്ടിയാണ് കോണ്‍ഗ്രസെന്നും മുന്പ് ദേശീയ നേതൃത്വമാണ് ഇത്തരം മണ്ടത്തരങ്ങൾ കാണിച്ചിരുന്നതെങ്കിൽ ഇപ്പോൾ കേരളത്തിലെ കോണ്‍ഗ്രസും ഇതിന് ഒട്ടും പിറകിലല്ലായെന്ന് അൻവറിനെ തഴഞ്ഞതിലൂടെ തെളിയിച്ചിരിക്കയാണ്. ഇത്തരം അവസരങ്ങൾ മുതലെടുക്കുന്നതിൽ സിപിഎം ഒട്ടും പിറകിലല്ല, അതിനുദാഹരണമാണ് നിലന്പൂരിലൂടെ പാർട്ടിയിലെത്തിയ ടി.കെ. ഹംസയെന്നും അബ്ദുൾവഹാബ് ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി നിന്ന് നിലന്പൂരിൽ കോണ്‍ഗ്രസിന് ജയിക്കാനുള്ള മാർഗങ്ങൾ ചൂണ്ടിക്കാണിച്ചു നൽകുന്ന സി.പി. അബ്ദുൾ വഹാബിന്‍റെ നടപടിക്കെതിരേ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് ഐഎൻഎൽ മറുവിഭാഗം.