മലപ്പുറം: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ ഇന്നലെ വീണ്ടും സജീവമായി. മഴയില്ലാത്ത തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു വിദ്യാലയങ്ങൾ ഉണർന്നത്. വർണബലൂണുകളും തോരണങ്ങളും കൊണ്ടലങ്കരിച്ച ക്ലാസ്മുറിയിലേക്ക് രക്ഷിതാക്കളുടെ കൈ പിടിച്ച് കുരുന്നുകൾ കാലെടുത്ത് വയ്ക്കുന്പോൾ കണ്ണിൽ അത്ഭുതവും സന്തോഷവും ഒപ്പം ചെറിയ ആശങ്കയും നിറഞ്ഞിരുന്നു. വരും നാളുകളിൽ ചങ്ങാതിക്കൂട്ടമാകാൻ പോകുന്ന കുരുന്നുകൾ പുതിയ ലോകത്തെത്തിയ പ്രതീതിയിലായിരുന്നു.

പുത്തൻ യൂണിഫോമും ഡോറബുജി ചിത്രത്തോടുകൂടിയ ബാഗും തൂക്കി വളരെ ഉത്സാഹത്തോടെ സ്കൂൾ വരാന്തയിലൂടെ അച്ഛനും അമ്മയ്ക്കും ഒപ്പം വളരെ ഉത്സാഹത്തോടെയാണ് കുട്ടികളെത്തിയത്.

സ്കൂൾ ഗേറ്റിൽ എത്തിയോടെ പൂക്കളും വെൽക്കം കാർഡുമായി എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് ചേച്ചിമാരും ചേട്ടൻമാരും അവരെ വരവേറ്റു. വരാന്ത ക്ലാസിനോടടുക്കും തോറും തേങ്ങിയുള്ള കരച്ചിൽ കേൾക്കാൻ തുടങ്ങി. പിന്നീടങ്ങ് മുഖം മാറാൻ തുടങ്ങി. എല്ലാവരും ഒന്ന് സീരിയസ് ആയി ക്ലാസ് റൂമിലേക്ക് കടന്നു.

എത്തിയപ്പോഴോ മത്സരിച്ചു കരയുന്ന കുറുന്പൻമാരും കുറുന്പികളും. അവരെ ആശ്വസിപ്പിക്കാൻ പാടുപെടുന്ന ടീച്ചർമാരും എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളും. ബലൂണ്‍ കൊടുത്തും മിഠായി കൊടുത്തും ആശ്വസിപ്പിച്ചിട്ടും കരച്ചിൽ മാറുന്നില്ല.

ജനൽകന്പിയിൽ പിടിച്ച് പുറത്തുനിൽക്കുന്ന രക്ഷിതാക്കളെ നിറകണ്ണുകളുമായി നോക്കി നിൽക്കുന്ന ഒരു കൂട്ടർ. ചിലരാകട്ടെ ബാഗിൽ നിന്ന് സ്ലേറ്റും പെൻസിലുമെടുത്ത് ചിത്രം വരയ്ക്കാൻ തുടങ്ങി. എന്നാൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ കാഴ്ച തികച്ചും വ്യത്യസ്തമായിരുന്നു. വളരെ സ്മാർട്ടായി ക്ലാസിൽ ഇരുന്ന് ടീച്ചർ പറയുന്ന കഥ ശ്രദ്ധയോടെ കേൾക്കുന്നു. പുതുതായി സ്കൂളിൽ വരുന്ന കുട്ടികളെ വരവേൽക്കാൻ ഓരോ സ്കൂളും ഉത്സവാന്തരീക്ഷമാണ് സൃഷ്ടിച്ചത്.

ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവത്തിന് പ്രത്യേക പരിപാടികൾ നടത്തിയിരുന്നു.ജില്ലാതല പ്രവേശനോത്സവം മുതുവല്ലൂർ ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. റഫീഖ് ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാർഥിയുടെയും വ്യത്യസ്ത കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമുള്ള രീതിയിൽ നൈപുണ്യ വികാസത്തോടു കൂടിയുള്ള സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിക്കാണ് ഇത്തവണ സ്കൂളുകളിൽ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എസ്എസ്കെ മലപ്പുറം ഡിപിസി ടി.അബ്ദുൾ സലീം അധ്യക്ഷത വഹിച്ചു. സ്കൂളിൽ ഇത്തവണ പ്രീ പ്രൈമറിയിൽ 21 വിദ്യാർഥികളും ഒന്നാം ക്ലാസിൽ 43 വിദ്യാർഥികളും പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരായി സ്കൂളിൽ എത്തിയ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽ അനുമോദിച്ചു.

ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തില്ല. മലപ്പുറം ഡിഇഒ ജോസ്മി ജോസഫ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. ബാബു വർഗീസ്, ജില്ലാ കോ ഓർഡിനേറ്റർ കെ. മുഹമ്മദ് ഷെരീഫ്, അരീക്കോട് ബിപിസി കെ. രഞ്ജിത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ എം. അബൂബക്കർ, പിടിഎ പ്രസിഡന്‍റ് കെ. രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ റഹ്മത്തുള്ള, പ്രിൻസിപ്പൽ വി. അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു.

പരിയാപുരം: പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി. കൊടിതോരണങ്ങളാലും ബലൂണുകളാലും അലംകൃതമായ സ്കൂൾ മുറ്റത്തേക്ക് അധ്യാപകർ നവാഗതരെ വരവേറ്റു. സ്കൂൾ മാനേജർ ഫാ.ജോർജ് കളപ്പുരക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്‍റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ടി.ബിജു, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. എൻഎംഎംഎസ് നേടിയ കെ.നന്ദിക പ്രഭാത്കുമാർ, ജോസഫ് തോമസ്, കെ.ടി.ശ്രേയ സുനിൽ, മരിയ ബിജു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. മധുരം വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

എടക്കര: മരുത ഗവണ്‍മെന്‍റ് ഹൈസ്കൂളിൽ നടന്ന നിലന്പൂർ ഉപജില്ലാതല പ്രവേശനോത്സവം വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസറുടെ ചുമതലയുള്ള നിലന്പൂർ എഇഒ കെ. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് വി.പി. അനീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും എസ്പിസി പുരസ്കാരം നേടിയ കേഡറ്റിനെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. നിലന്പൂർ ബിപിസി എ. ജയൻ, ബിആർസി ട്രെയ്നർ ടി.പി. രമ്യ, പ്രധാനാധ്യാപകൻ എം.ടി. ജുനൈസ്, സ്റ്റാഫ് സെക്രട്ടറി സുധീർ അല്ലിപ്ര, ജനപ്രതിനിധികളായ പാത്തുമ്മ ഇസ്മായിൽ, സി.കെ. നാസർ, മുൻ പ്രധാനാധ്യാപകൻ വി.എൻ. രാജമ്മ, ലെനിൻ, സുലൈഖ, ഗോപൻ മരുത, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

എടക്കര: പ്രവേശനോത്സവം പോത്തുകൽ മുണ്ടേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിൽ ആഘോഷിച്ചു. കുരുന്നുകളെ നിറപ്പകിട്ടാർന്ന റാലിയോടെ സമ്മാനങ്ങളും മധുരവും നൽകി സ്വീകരിച്ചു. പിടിഎ പ്രസിഡന്‍റ് സെയ്തലവി വരിക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്‍റ് എം.എ. അനുപേഷ്, അധ്യാപകരായ പി.വി. വിദ്യ, എം.സി. ശൈലജ, ബിന്ദു ജോണ്‍, എസ്എംസി ചെയർമാൻ ഷമീർ മണ്ണേത്ത്, എടിഎ വൈസ് പ്രസിഡന്‍റ് നൗഫൽ ചങ്ങരായി, സ്റ്റാഫ് സെക്രട്ടറി വി. റീജ എന്നിവർ പ്രസംഗിച്ചു. നവാഗതർക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

എടക്കര മുസ്ലിം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ.എൻ.എസ്. സെയ്ദ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി കളത്തിങ്കൽ മജീദ്, സെക്രട്ടറി നാസർ കാങ്കട, യതീംഖാന മാനേജർ യാസർ, ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ ഷിജു വർക്കി എന്നിവർ പ്രസംഗിച്ചു.


പെരിന്തൽമണ്ണ: പാതായ്ക്കര എയുപി സ്കൂളിൽ പ്രവേശനോത്സവം മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സുനിൽ ചെന്പത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുതിയ റോബോട്ടിക്സിന്‍റെ ഉദ്ഘാടനം പി.പി. വാസുദേവൻ നിർവഹിച്ചു. സി.സേതുമാധവൻ വിദ്യാർഥികൾക്ക് പഠന കിറ്റുകൾ നൽകി. പ്രധാനാധ്യാപകൻ എ.പി. ഷിബു, പിടിഎ പ്രസിഡന്‍റ് വിനോദ് പാവുംപാടത്ത്, എംടിഎ പ്രസിഡന്‍റ് ഫാത്തിമത്ത് ഷബ്ന, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹീം ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.

പാറൽ: ആലിപ്പറന്പ് പഞ്ചായത്ത്തല പ്രവേശനോത്സവം പാറൽ വീട്ടിക്കാട് എഎംഎൽപി സ്കൂളിൽ പിടിഎ പ്രസിഡന്‍റ് പി.ടി. ഖമറുന്നിസ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബിആർസി ട്രെയിനർ അമൃത അധ്യക്ഷത വഹിച്ചു. വി.പി. ദീപ, കെ.പി. റഷീദ, വി.കെ. സനിയ, വി.പി. ഷബ്ന, ഹെഡ്മാസ്റ്റർ കെ.കെ. അബ്ദുൾ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി ഹുസൈൻ പാറൽ എന്നിവർ പ്രസംഗിച്ചു.


അറിവിന്‍റെ ആദ്യാക്ഷരം നുകരാൻ മൂവർ സംഘം

മഞ്ചേരി: ഒറ്റ പ്രസവത്തിൽ ജനിച്ച മൂവർ സംഘം അറിവിന്‍റെ ആദ്യാക്ഷരം നുകരാൻ വിദ്യാലയത്തിലേക്ക്. തൃക്കലങ്ങോട് ഹാജിയാർപടി സ്വദേശി നെടുവൻതൊടിക റഷീദ് - ജംഷിയ ദന്പതിമാരുടെ മക്കളായ ഫാത്തിമ, മറിയം, ആയിഷ എന്നിവരാണ് പ്രവേശനോത്സവത്തിൽ താരങ്ങളായത്.

മാനവേദൻ യുപി സ്കൂളിൽ എൽകെജി വിഭാഗത്തിലാണ് മൂവരും പ്രവേശനം നേടിയത്. പുതിയ ബാഗും പുസ്തകങ്ങളുമായി സ്കൂളിലേക്കെത്തിയ കുരുന്നുകളെ മധുരം നൽകിയും പാട്ടുപാടിയും അധ്യാപകർ സ്വീകരിച്ചു. 2020 മേയ് 30നാണ് മൂവരും ജനിച്ചത്.

രണ്ട് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർദേശം

മഞ്ചേരി: മഞ്ചേരി സബ്ജില്ലയിൽ പ്രവർത്തിക്കുന്ന രണ്ട് അണ്‍എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർദേശം. നെല്ലിക്കുത്ത് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വെട്ടിക്കാട്ടിരി അൽ ഇർഫാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയാണ് സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു വരുന്നത്.

സർക്കാരിന്‍റെയോ സിബിഎസ്ഇയുടെയോ അംഗീകാരം നേടാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല.

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകളാണ് രണ്ടും. നെല്ലിക്കുത്ത് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 270 കുട്ടികളും വെട്ടിക്കാട്ടിരി അൽ ഇർഫാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 150 കുട്ടികളുമാണ് നിലവിൽ അധ്യയനം നടത്തുന്നത്. ഈ കൂട്ടികൾക്ക് തൊട്ടടുത്ത് അംഗീകാരമുള്ള സ്കൂളുകളിലേക്ക് ടിസി നൽകണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഇന്നലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുനിത നേരിട്ടെത്തി നൽകുകയായിരുന്നു.