മഞ്ചേരി: നിറക്കൂട്ടിൽ മുക്കിയ ബ്രഷുകൊണ്ട് നഗരത്തിന്‍റെ മുഖച്ഛായ മാറ്റുകയും മൊഞ്ച് കൂട്ടി വർണ വിസ്മയം തീർക്കുകയും ചെയ്ത മുതിർന്ന കലാകാരൻമാരുടെ സംഗമം ശ്രദ്ധേയമായി. ബോർഡുകളും ബാനറുകളും കംപ്യൂട്ടറുകളിലൂടെ ഫ്ളക്സുകളിലേക്കും ഇതര മീഡിയകളിലേക്കും വഴിമാറിയപ്പോൾ തിരശീലക്കു പിറകിലേക്ക് നീങ്ങാൻ വിധിക്കപ്പെട്ടിരിക്കയാണ് ഇവർ. ഒരു കാലത്ത് നാടിന്‍റെ വികസനവും നഗരത്തിന്‍റെ വളർച്ചയും ഇവരിലൂടെയായിരുന്നു ജനങ്ങളിലേക്കെത്തിയിരുന്നത്.

ഇത്തരത്തിലുള്ള മഞ്ചേരിയിലെ മുതിർന്ന കലാകാരൻമരുടെ സംഗമം "കലാദരം’ എന്ന പേരിൽ മഞ്ചേരി ആർട്ട് മീഡിയയാണ് സംഘടിപ്പിച്ചത്. മുബീജ് വിസിയോ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. അൻസാർ ആർട്ട് മീഡിയ അധ്യക്ഷത വഹിച്ചു.

ജംഷീദ് എളയോടൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കലാകാരൻമാരായ സെയ്ദ് കളർടെക്, കലാലയ അബൂബക്കർ, ബി.എൻ. ഭാസ്കരൻ, നീലിമ അബ്ബാസ്, ലയം ലത്തീഫ്, ഹനീഫ നിറം, ഷാജി പുലരി, പുതുമ സലാം, ഡിസൈൻ രാമചന്ദ്രൻ, മുസമ്മിൽ, വർണം ലത്തീഫ് എന്നിവർ ആദരവ് ഏറ്റുവാങ്ങി.